വിശാഖപട്ടണം: മോദി സാധാരണ ജനങ്ങളുടെ കാവൽക്കാരനല്ലെന്നും പണക്കാരുടേയും അഴിമതിക്കാരുടേയും കാവൽക്കാരനാണെന്നും മമതാ ബാനർജി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ടിഡിപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ നരേന്ദ്ര മോദി ഭീഷണിപ്പെടുത്തുകയാണെന്നും മമത പറഞ്ഞു. സിബിഐ, ആദായ നികുതി വകുപ്പ് സ്ഥാപനങ്ങളെ ഉപയോഗിച്ച് അത്തരത്തിലുള്ള സംസ്ഥാനങ്ങളെ വേട്ടയാടുകയാണെന്നും മമതാ ബാനർജി പറഞ്ഞു. കർണാടക, ഒഡീഷ, ബംഗാൾ, ആന്ധ്ര എന്നീ സംസ്ഥാനങ്ങൾക്കെതിരെ ഇതേ നടപടിയാണെന്നും മമത പറഞ്ഞു.
പ്രതിപക്ഷ സഖ്യത്തിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാണെന്നാണ് മോദിക്ക് അറിയേണ്ടത്. തങ്ങളുടെ നേതാവിനെക്കുറിച്ച് മോദി ആശങ്കപ്പെടേണ്ടതില്ലെന്നും മമതാ ബാനർജി പറഞ്ഞു. മോദി ഭരണത്തിൽ വന്നതിനുശേഷം തൊഴിലില്ലായ്മ പെരുകുകയും കർഷക ആത്മഹത്യ വർദ്ധിക്കുകയും ചെയ്തു. അധികാരത്തിലേറിയ ശേഷം മോദി വാർത്താ സമ്മേളനങ്ങൾ വിളിച്ചിട്ടില്ലെന്നും മമത കുറ്റപ്പെടുത്തി.
പ്രതിപക്ഷ സഖ്യത്തിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാണെന്നാണ് മോദിക്ക് അറിയേണ്ടത്. തങ്ങളുടെ നേതാവിനെക്കുറിച്ച് മോദി ആശങ്കപ്പെടേണ്ടതില്ലെന്നും മമതാ ബാനർജി പറഞ്ഞു. മോദി ഭരണത്തിൽ വന്നതിനുശേഷം തൊഴിലില്ലായ്മ പെരുകുകയും കർഷക ആത്മഹത്യ വർദ്ധിക്കുകയും ചെയ്തു. അധികാരത്തിലേറിയ ശേഷം മോദി വാർത്താ സമ്മേളനങ്ങൾ വിളിച്ചിട്ടില്ലെന്നും മമത കുറ്റപ്പെടുത്തി.