ലക്നൗ: മൂന്ന് തലാഖിലൂടെ സ്ത്രീകളെ മൊഴി ചൊല്ലുന്ന രീതിയെ അനുകൂലിച്ച് മുസ്ലിം ലോ ബോർഡ്. മുസ്ലീം വിമൻ ആക്ടിൽ ഉണ്ടാക്കുന്ന ഏത് തരത്തിലുളള ഭേദഗതിയേയും എതിർക്കാനും മുസ്ലിം ലോ ബോർഡ് കഴിഞ്ഞ ദിവസം തീരുമാനിച്ചു.
കഴിഞ്ഞ മാസമാണ് ഉത്തരാഖണ്ഡിൽ നിന്നുള്ള ഷയരാ ബാനോയുടെ കേസ് സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചത്. മുത്തലാഖ് ഭരണാഘടനാ വിരുദ്ധമാക്കണമെന്നായിരുന്നു ഹർജി. മുത്തലാഖിലെ നടപടിക്രമങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി സ്വമേധയാ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് കേസിനെ ഏത് വിധേനയും എതിർക്കാൻ മുസ്ലിം ലോ ബോർഡ് തീരുമാനിച്ചത്. സുപ്രീം കോടതിയുടെ നീക്കത്തെ ഭരണഘടനാ വിരുദ്ധമെന്നാണ് മുസ്ലീം ലോ ബോർഡ് വിശേഷിപ്പിക്കുന്നത്. ഇതിനായി 1980കളിലെ ഷാ ബാനോ കേസ് ഉയർത്തിക്കാട്ടാനാണ് ലോ ബോർഡ് നീക്കം.
1980കളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് ഷാ ബാനോ കേസ്. ഇൻഡോറിൽ നിന്നുള്ള 62കാരിയും അഞ്ചുമക്കളുടെ അമ്മയുമായ ഷാ ബാനോയെ ഭർത്താവ് മുത്തലാഖിലൂടെ മൊഴി ചൊല്ലി. ഇവരുടെ പരാതിയെ തുടർന്ന് 1985ൽ ഇവർക്ക് ജീവനാംശം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു.
എന്നാൽ 1986ൽ രാജീവ്ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ മുസ്ലീം സംഘടനകളുടെ സമ്മർദ്ദത്താൽ മുസ്ലിം വിമൻ ആക്ട് (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ ഡിവോഴ്സ്) പാസാക്കി. സുപ്രീം കോടതിയുടെ വിധിയെ മയപ്പെടുത്തുന്നതായിരുന്നു ഈ നിയമം. വിവാഹമോചിതരായ മുസ്ലിം സ്ത്രീകൾക്ക് ജീവനാംശം ലഭിക്കാനുള്ള സാധ്യതയും ഈ ആക്ടിലൂടെ ഇല്ലാതായി. ഈ നിയമത്തിന്റെ മറ പിടിച്ച് വീണ്ടും പ്രാകൃതമായ മൊഴിചൊല്ലൽ രീതി തുടരാനും വിവാഹമോചിതരായ സ്ത്രീകളെയും മക്കളേയും യാതൊരു തരത്തിലും സംരക്ഷിക്കാതിരിക്കാനുമുള്ള നീക്കമാണ് മുസ്ലിം ലോ ബോർഡ് നടത്തുന്നത്.
കഴിഞ്ഞ മാസമാണ് ഉത്തരാഖണ്ഡിൽ നിന്നുള്ള ഷയരാ ബാനോയുടെ കേസ് സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചത്. മുത്തലാഖ് ഭരണാഘടനാ വിരുദ്ധമാക്കണമെന്നായിരുന്നു ഹർജി. മുത്തലാഖിലെ നടപടിക്രമങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി സ്വമേധയാ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് കേസിനെ ഏത് വിധേനയും എതിർക്കാൻ മുസ്ലിം ലോ ബോർഡ് തീരുമാനിച്ചത്. സുപ്രീം കോടതിയുടെ നീക്കത്തെ ഭരണഘടനാ വിരുദ്ധമെന്നാണ് മുസ്ലീം ലോ ബോർഡ് വിശേഷിപ്പിക്കുന്നത്. ഇതിനായി 1980കളിലെ ഷാ ബാനോ കേസ് ഉയർത്തിക്കാട്ടാനാണ് ലോ ബോർഡ് നീക്കം.
1980കളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് ഷാ ബാനോ കേസ്. ഇൻഡോറിൽ നിന്നുള്ള 62കാരിയും അഞ്ചുമക്കളുടെ അമ്മയുമായ ഷാ ബാനോയെ ഭർത്താവ് മുത്തലാഖിലൂടെ മൊഴി ചൊല്ലി. ഇവരുടെ പരാതിയെ തുടർന്ന് 1985ൽ ഇവർക്ക് ജീവനാംശം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു.
എന്നാൽ 1986ൽ രാജീവ്ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ മുസ്ലീം സംഘടനകളുടെ സമ്മർദ്ദത്താൽ മുസ്ലിം വിമൻ ആക്ട് (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ ഡിവോഴ്സ്) പാസാക്കി. സുപ്രീം കോടതിയുടെ വിധിയെ മയപ്പെടുത്തുന്നതായിരുന്നു ഈ നിയമം. വിവാഹമോചിതരായ മുസ്ലിം സ്ത്രീകൾക്ക് ജീവനാംശം ലഭിക്കാനുള്ള സാധ്യതയും ഈ ആക്ടിലൂടെ ഇല്ലാതായി. ഈ നിയമത്തിന്റെ മറ പിടിച്ച് വീണ്ടും പ്രാകൃതമായ മൊഴിചൊല്ലൽ രീതി തുടരാനും വിവാഹമോചിതരായ സ്ത്രീകളെയും മക്കളേയും യാതൊരു തരത്തിലും സംരക്ഷിക്കാതിരിക്കാനുമുള്ള നീക്കമാണ് മുസ്ലിം ലോ ബോർഡ് നടത്തുന്നത്.