അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവച്ചു. ഗവർണർക്ക് രാജിക്കത്ത് കൈമാറിയതായി അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെയാണ് രാജി തീരുമാനമുണ്ടായത്. ബിജെപി നേതൃത്വത്തിൻ്റെ നിർദേശം അനുസരിച്ചാണ് രാജിയെന്നാണ് സൂചന. ഗവർണറുമായി രാജ്ഭവനിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ബിപ്ലബ് രാജി പ്രഖ്യാപിച്ചത്.
എല്ലാത്തിനും മുകളിൽ പാർട്ടിയാണ് പ്രധാനമെന്ന് രാജിക്ക് ശേഷം ബിപ്ലബ് കുമാർ ദേബ് പറഞ്ഞു. "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനും നിർദേശത്തിനും കീഴിലാണ് ഞാൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചത്. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായും പിന്നീട് മുഖ്യമന്ത്രി എന്ന നിലയിലും ത്രിപുരയിലെ ജനങ്ങളോട് നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. ത്രിപുരയിൽ സമാധാനവും വികസനവും ഉറപ്പാക്കാനും സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിനുമായിരുന്നു എൻ്റെ ശ്രമം" - എന്നും അദ്ദേഹം പറഞ്ഞു.
2018ൽ മാണിക് സർക്കാരിൻ്റെ നേതൃത്വത്തിലുള്ള സിപിഎം സർക്കാരിനെ പരാജയപ്പെടുത്തിയാണ് ബിജെപി ത്രിപുരയിൽ അധികാരത്തിലെത്തിയത്. എന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ ബിപ്ലബ് കുമാറിൻ്റെ ഭരണരീതികളിലും പ്രസ്താവനകളിലും ബിജെപി നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു.
പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ശനിയാഴ്ച വൈകിട്ട് ബിജെപി പാർലമെൻ്ററി പാർട്ടി യോഗം ചേരുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അധികാരം നിലനിർത്താൻ ബിപ്ലബ് കുമാറിൻ്റെ നേതൃത്വത്തിന് സാധിക്കില്ലെന്ന വിലയിരുത്തലും വിമർശനവും സംസ്ഥാന ബിജെപിയിൽ ശക്തമായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിൻ്റെ രാജി പ്രഖ്യാപനമുണ്ടായത്.
എല്ലാത്തിനും മുകളിൽ പാർട്ടിയാണ് പ്രധാനമെന്ന് രാജിക്ക് ശേഷം ബിപ്ലബ് കുമാർ ദേബ് പറഞ്ഞു. "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനും നിർദേശത്തിനും കീഴിലാണ് ഞാൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചത്. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായും പിന്നീട് മുഖ്യമന്ത്രി എന്ന നിലയിലും ത്രിപുരയിലെ ജനങ്ങളോട് നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. ത്രിപുരയിൽ സമാധാനവും വികസനവും ഉറപ്പാക്കാനും സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിനുമായിരുന്നു എൻ്റെ ശ്രമം" - എന്നും അദ്ദേഹം പറഞ്ഞു.
2018ൽ മാണിക് സർക്കാരിൻ്റെ നേതൃത്വത്തിലുള്ള സിപിഎം സർക്കാരിനെ പരാജയപ്പെടുത്തിയാണ് ബിജെപി ത്രിപുരയിൽ അധികാരത്തിലെത്തിയത്. എന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ ബിപ്ലബ് കുമാറിൻ്റെ ഭരണരീതികളിലും പ്രസ്താവനകളിലും ബിജെപി നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു.
പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ശനിയാഴ്ച വൈകിട്ട് ബിജെപി പാർലമെൻ്ററി പാർട്ടി യോഗം ചേരുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അധികാരം നിലനിർത്താൻ ബിപ്ലബ് കുമാറിൻ്റെ നേതൃത്വത്തിന് സാധിക്കില്ലെന്ന വിലയിരുത്തലും വിമർശനവും സംസ്ഥാന ബിജെപിയിൽ ശക്തമായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിൻ്റെ രാജി പ്രഖ്യാപനമുണ്ടായത്.