ആപ്പ്ജില്ല

ആകാംക്ഷയോടെ രാജ്യം;ത്രിപുര നാളെ ജനവിധി കുറിക്കും

കഴിഞ്ഞ 25വര്‍ഷമായി അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന് ഇത്തവണ വെല്ലുവിളി ഉയര്‍ത്തുന്നത് ഇതുവരെ ഒന്നുമല്ലാതിരുന്ന ബിജെപിയാണ്

TNN 17 Feb 2018, 11:20 pm
അഗര്‍ത്തല: നാളെ ജനവിധി തേടുകയാണ് ത്രിപുര. രാജ്യം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. കാര്യമായ എതിരാളികളില്ലാതെ കഴിഞ്ഞ 25വര്‍ഷമായി അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന് ഇത്തവണ വെല്ലുവിളി ഉയര്‍ത്തുന്നത് പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസല്ല മറിച്ച്‌ ഇതുവരെ സംസ്ഥാനത്ത് ഒന്നുമല്ലാതിരുന്ന ബിജെപിയാണ്.
Samayam Malayalam tripura votes tomorrow
ആകാംക്ഷയോടെ രാജ്യം;ത്രിപുര നാളെ ജനവിധി കുറിക്കും


ആകെയുള്ള 60 സീറ്റില്‍ 59 ഇടത്തേക്കാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ചാരിലാം മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച്‌ 12ലേക്ക് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 25 ലക്ഷം വോട്ടര്‍മാരാണുള്ളത്. 13 ലക്ഷം പുരുഷന്‍മാരും 12 ലക്ഷം സ്ത്രീകളുമാണുള്ളത്. 3,214 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. 297 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.

നാലാമത്തെ ഊഴമാണ് മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്റേത്. സംസ്ഥാനത്ത് അമ്പതോളം റാലികളിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട് തുടങ്ങിയവരടക്കമുള്ള നേതാക്കള്‍ സിപിഐഎം പ്രചരണ റാലികളില്‍ പങ്കെടുത്തിരുന്നു. 57 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്. ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, സിപിഐ എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റിലും മത്സരിക്കുന്നുണ്ട്.കോണ്‍ഗ്രസ് 59 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ത്രിപുരയെ വിഭജിച്ച്‌ പ്രത്യേക ഗോത്രവര്‍ഗ സംസ്ഥാനത്തിനായി വാദിക്കുന്ന ഇന്‍ഡിജിനസ് പീപ്പിള്‍ ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) യുമായി സഖ്യത്തിലാണ് ബിജെപി മത്സരിക്കുന്നത്. കേരളം കഴിഞ്ഞാല്‍ ഇന്ത്യയില്‍ അവശേഷിക്കുന്ന ചെങ്കോട്ടയെ ഏത് വിധത്തിലും വരുതിയിലാക്കാനാണ് ബിജെപിയുടെ ശ്രമം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്