ന്യൂഡൽഹി: ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ ട്വീറ്റ് ചെയ്ത വീഡിയോ കൃത്രിമമാണെന്ന് രേഖപ്പെടുത്തി ട്വിറ്റർ. രാഹുൽ ഗാന്ധി പങ്കുവെച്ച ഒരു ട്വീറ്റിനെ വിമർശിച്ചുകൊണ്ടുള്ള അമിത് മാളവ്യയുടെ ട്വീറ്റിനെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. നേരത്തെ വ്യാജവിവരങ്ങൾ പങ്കുവെച്ചതിന് അമേരിക്കൻ പ്രസിഡന്‍റായിരുന്ന ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർക്കെതിരെ ട്വിറ്റർ സമാനമായ നടപടി സ്വീകരിച്ചിരുന്നു.
വൃദ്ധനായ കര്‍ഷകന് നേരെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ലാത്തി വീശുന്ന ചിത്രമായിരുന്നു രാഹുല്‍ ഗാന്ധി പങ്കുവെച്ചിരുന്നത്. ഈ ചിത്രം നിരവധി കോൺഗ്രസ് നേതാക്കളും പങ്ക് വെച്ചതോടെയാണ് പ്രതിരോധവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയത്. കർഷകനെ സുരക്ഷാ ഉദ്യോഗസ്ഥൻ സ്പർശിച്ചിട്ടില്ല എന്ന് അവകാശപ്പെടുന്ന വീഡിയോയാണ് അമിത് മാളവ്യ രാഹുലിന്‍റെ പോസ്റ്റിനൊപ്പം ഷെയർ ചെയ്തത്.
Also Read : കർഷക സമരം നടക്കുമ്പോൾ കോൺഗ്രസ് നേതാക്കളെ അവിടെ കാണാനെയില്ല; വിമർശനവുമായി ഇടത് നേതാവ്
ഇന്ത്യ കണ്ട ഏറ്റവും നിന്ദ്യനായ പ്രതിപക്ഷ നേതാവായിരിക്കും രാഹുല്‍ ഗാന്ധി എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്‍റെ യാഥാർഥ്യം എന്നപേരിലുള്ള വീഡിയോ അമിത് മാളവ്യ പങ്കുവെച്ചത്. എന്നാൽ യഥാര്‍ത്ഥ വിഡിയോയില്‍ കൃത്രിമം നടത്തിയാണ് അമിത് മാളവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ട്വിറ്റര്‍ കണ്ടെത്തിയിരിക്കുന്നത്.
Also Raed : രണ്ട് ഭാര്യമാരെയും ഒരുമിച്ച് ഗർഭിണികളാക്കണം; യുവാവിന്റെ ആഗ്രഹത്തിന് പിന്നിൽ?
അമിത് മാളവ്യയുടെ ട്വീറ്റിനൊപ്പം 'മാനിപുലേറ്റഡ് മീഡിയ' എന്ന സന്ദേശമാണ് ട്വിറ്റർ നൽകിയിരിക്കുന്നത്. ഇതിൽ ക്ലിക്ക് ചെയ്താൽ സംഭവം വിവരിക്കുന്ന കുറിപ്പും ട്വിറ്റർ ഉപയോക്താക്കൾക്ക് വായിക്കാൻ കഴിയും.