ന്യൂഡൽഹി: വിദ്വേഷ പ്രചരണത്തെത്തുടർന്ന് നടി കങ്കണ റണാവത്തിന്റെ ചില ട്വീറ്റുകൾ ട്വിറ്റർ നീക്കി. ട്വീറ്റുകളുടെ ഉള്ളടക്കം കമ്പനിയുടെ പോളിസിക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. കർഷകരെ ഭീകരവാദികൾ എന്നു വിശേഷിപ്പിച്ച ട്വീറ്റാണ് അതിലൊന്ന്.
സമരം ചെയ്യുന്ന കർഷകരുടെ ലക്ഷ്യം രാജ്യത്തെ ഭിന്നിപ്പിക്കലാണെന്ന് കങ്കണ പറഞ്ഞിരുന്നു, കൂടാതെ കർഷകരെ പിന്തുണച്ച പോപ്പ് ഗായിക റിഹാനയെ വിഢിയെന്നും കങ്കണ വിശേഷിപ്പിച്ചിരുന്നു. ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ട്വീറ്റിൽ കങ്കണ നടത്തിയ പ്രതികരണവും ട്വിറ്റർ നീക്കി.
എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ ഇന്ത്യ മറ്റേത് രാജ്യത്തേക്കാളും ശക്തമാകുമെന്നും പ്രശ്നത്തിന് പരിഹാരം കാണുകയാണ് ഇപ്പോഴത്തെ അനിവാര്യതയെന്നും രോഹിത് അഭിപ്രായപ്പെട്ടിരുന്നു. സമരം ചെയ്യുന്ന കർഷകർ ഭീകരവാദികളാെന്നും അവരെ നിങ്ങൾക്ക് പ്രയപ്പെട്ടവരായി തോന്നുന്നുണ്ടോ എന്നുമായിരുന്നു കങ്കണ രോഹിത്തിന്റെ ട്വീറ്റിൽ പ്രതികരിച്ചത്. ഇന്ത്യയിലെ ക്രിക്കറ്റ് കളിക്കാരെ അലക്കുകാരന്റെ നായ എന്നും കങ്കണ വിശേഷിപ്പിച്ചു.
സമരം ചെയ്യുന്ന കർഷകരുടെ ലക്ഷ്യം രാജ്യത്തെ ഭിന്നിപ്പിക്കലാണെന്ന് കങ്കണ പറഞ്ഞിരുന്നു, കൂടാതെ കർഷകരെ പിന്തുണച്ച പോപ്പ് ഗായിക റിഹാനയെ വിഢിയെന്നും കങ്കണ വിശേഷിപ്പിച്ചിരുന്നു. ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ട്വീറ്റിൽ കങ്കണ നടത്തിയ പ്രതികരണവും ട്വിറ്റർ നീക്കി.
എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ ഇന്ത്യ മറ്റേത് രാജ്യത്തേക്കാളും ശക്തമാകുമെന്നും പ്രശ്നത്തിന് പരിഹാരം കാണുകയാണ് ഇപ്പോഴത്തെ അനിവാര്യതയെന്നും രോഹിത് അഭിപ്രായപ്പെട്ടിരുന്നു. സമരം ചെയ്യുന്ന കർഷകർ ഭീകരവാദികളാെന്നും അവരെ നിങ്ങൾക്ക് പ്രയപ്പെട്ടവരായി തോന്നുന്നുണ്ടോ എന്നുമായിരുന്നു കങ്കണ രോഹിത്തിന്റെ ട്വീറ്റിൽ പ്രതികരിച്ചത്. ഇന്ത്യയിലെ ക്രിക്കറ്റ് കളിക്കാരെ അലക്കുകാരന്റെ നായ എന്നും കങ്കണ വിശേഷിപ്പിച്ചു.