ബെംഗളൂരു: സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരുവിൽനിന്നുള്ള രണ്ട് ഐടി ജീവനക്കാരെ വെള്ളച്ചാട്ടത്തില്‍പ്പെട്ടു കാണാതായി. കര്‍ണാടകയിലെ കനക്പുരയിൽ കാവേരി നദിയിലുള്ള മേക്കേദാട്ടു വെള്ളച്ചാട്ടത്തിലാണ് ബീദർ സ്വദേശികളായ ഷമീർ റഹ്മാൻ (29), ഭവാനി ശങ്കർ (29) എന്നിവർ ഒഴുകിപോയത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കിലാണ് ഇരുവരും സ്ഥലത്തെത്തിയത്. പാറയില്‍ നിന്നും കാല്‍ വഴുതി വീണ ഷമീറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭവാനിശങ്കറും ഒഴുക്കില്‍ പെട്ടത്.
കനത്ത മഴയെ തുടർന്ന് കാവേരി നദി കുത്തിയൊഴുകുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുന്നുണ്ട്. അഗ്നി ശമന സേനാംഗങ്ങളും മുങ്ങല്‍ വിദഗ്ദരും സ്ഥലത്തെത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല
ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കിലാണ് ഇരുവരും സ്ഥലത്തെത്തിയത്. പാറയില്‍ നിന്നും കാല്‍ വഴുതി വീണ ഷമീറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭവാനിശങ്കറും ഒഴുക്കില്‍ പെട്ടത്.
കനത്ത മഴയെ തുടർന്ന് കാവേരി നദി കുത്തിയൊഴുകുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുന്നുണ്ട്. അഗ്നി ശമന സേനാംഗങ്ങളും മുങ്ങല്‍ വിദഗ്ദരും സ്ഥലത്തെത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല