ജമ്മു: കശ്മീരിലെ ജനവാസ മേഖലയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. മരിച്ചവര്‍ രണ്ടു പേരും സാധാരണക്കാരാണ്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ജമ്മു ,സാംബ ജില്ലകളിലെ 40ഓളം അതിർത്തി ഔട്ട്പോസ്റ്റുകൾ ലക്ഷ്യമാക്കി മോർട്ടാർ ബോംബുകളുള്‍പ്പെടെയുളളവ ഉപയോഗിച്ചായിരുന്നു ആക്രമണം.
ആക്രമണത്തെ തുടര്‍ന്ന് മേഖലയില്‍ നിന്ന് ആയിരത്തോളം പേരാണ് കുടിയൊഴിഞ്ഞത്. സ്ഥലത്തെ സ്കൂളുകള്‍ അടക്കുകയും ചെയ്തു. പാകിസ്താന്‍റെ ആക്രമണത്തിനു മറുപടിയായി ബിഎസ്എഫും തിരിച്ചടിച്ചിരുന്നു.
കഴിഞ്ഞ ദിവസം പാകിസ്താന്‍ നടത്തിയ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഒരു പെണ്‍കുട്ടിയും ബിഎസ്എഫ് ജവാനും കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് മേഖലയില്‍ നിന്ന് ആയിരത്തോളം പേരാണ് കുടിയൊഴിഞ്ഞത്. സ്ഥലത്തെ സ്കൂളുകള്‍ അടക്കുകയും ചെയ്തു. പാകിസ്താന്‍റെ ആക്രമണത്തിനു മറുപടിയായി ബിഎസ്എഫും തിരിച്ചടിച്ചിരുന്നു.
കഴിഞ്ഞ ദിവസം പാകിസ്താന്‍ നടത്തിയ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഒരു പെണ്‍കുട്ടിയും ബിഎസ്എഫ് ജവാനും കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.