ന്യൂഡൽഹി: സെയിൽസ് ടാക്സ് ഏജന്റിനെ തട്ടിക്കൊണ്ടുപോയി ഒന്നരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം മൂന്ന് പേർ അറസ്റ്റിൽ. ഡൽഹി സീമാപുരി പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സന്ദീപ്, റോബിൻ എന്നിവരും വാഹിദ് എന്നയാളുമാണ് അറസ്റ്റിലായിയത്. കോൺസ്റ്റബിൾ അമിത്, സീമാപുരി സ്വദേശി ഗൗരവ് എന്നിവർ ഒളിവിലാണ്.
ശനിയാഴ്ച ഷാദായിലെ ജിടിബി എൻക്ലോവിലാണ് സംഭവം. തന്നെ തട്ടിക്കൊണ്ട് പോയ സംഘം പണം ആവശ്യപ്പെടുകയും തുക നൽകിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് സെയിൽസ് ടാക്സ് ഏജൻ്റ് പോലീസിൽ നൽകിയ പരാതി. മർദിച്ച് പണം തട്ടിയെടുത്ത ശേഷം വിട്ടയക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ പതിനൊന്നിന് രാത്രി കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഷഹ്ദാര മേൽപ്പാലം കടന്നപ്പോൾ വെള്ള നിറത്തിലുള്ള കാർ തൻ്റെ വാഹനത്തെ തടയുകയും കാറിൽ നിന്നും പുറത്തേക്ക് വലിച്ചിറക്കി മർദിക്കുകയുമായിരുന്നുവെന്നാണ് പരാതി. പിന്തുടർന്ന് എത്തിയ കാറിൽ നിന്നും ഇറങ്ങിയ വ്യക്തി കാറിന്റെ പിൻസീറ്റിൽ ഇരുത്തി പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 35,000 രൂപ കൈവശപ്പെടുത്തി. പിസ്റ്റൾ ചൂണ്ടി പ്രതികൾ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പണം നൽകിയില്ലെങ്കിൽ പൂട്ടിയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് തന്റെ വീട്ടിലേക്ക് ബലമായി കൊണ്ടു പോകുകയും അവിടെനിന്ന് 50,000 രൂപ കൈപ്പറ്റുകയും ചെയ്തു. സുഹൃത്തിൽ നിന്ന് കടം വാങ്ങി 70,000 രൂപ കൂടി ഗൗരവ് എന്നയാളുടെ ഭാര്യയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതോടെയാണ് തന്നെ വിട്ടയച്ചതെന്നും പോലീസിൽ നൽകിയ പരാതിയിൽ സെയിൽസ് ടാക്സ് ഏജൻ്റ് വ്യക്തമാക്കുന്നുണ്ട്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് സംഘം എത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസ് നടത്തിയ പരിശോധനയിൽ ആറാം ബറ്റാലിയനിലെ കോൺസ്റ്റബിൾ അമിതാണ് പണം തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തിയതെന്ന് കണ്ടെത്തി. വാഹിദിന്റെ കാറിലാണ് പ്രതികൾ എത്തിയത്. ഒരു സബ് ഇൻസ്പെക്ടർക്കും തട്ടിപ്പിൽ പങ്കുള്ളതായി സംശയമുണ്ട്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Read Latest National News and Malayalam News
ശനിയാഴ്ച ഷാദായിലെ ജിടിബി എൻക്ലോവിലാണ് സംഭവം. തന്നെ തട്ടിക്കൊണ്ട് പോയ സംഘം പണം ആവശ്യപ്പെടുകയും തുക നൽകിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് സെയിൽസ് ടാക്സ് ഏജൻ്റ് പോലീസിൽ നൽകിയ പരാതി. മർദിച്ച് പണം തട്ടിയെടുത്ത ശേഷം വിട്ടയക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ പതിനൊന്നിന് രാത്രി കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഷഹ്ദാര മേൽപ്പാലം കടന്നപ്പോൾ വെള്ള നിറത്തിലുള്ള കാർ തൻ്റെ വാഹനത്തെ തടയുകയും കാറിൽ നിന്നും പുറത്തേക്ക് വലിച്ചിറക്കി മർദിക്കുകയുമായിരുന്നുവെന്നാണ് പരാതി. പിന്തുടർന്ന് എത്തിയ കാറിൽ നിന്നും ഇറങ്ങിയ വ്യക്തി കാറിന്റെ പിൻസീറ്റിൽ ഇരുത്തി പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 35,000 രൂപ കൈവശപ്പെടുത്തി. പിസ്റ്റൾ ചൂണ്ടി പ്രതികൾ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പണം നൽകിയില്ലെങ്കിൽ പൂട്ടിയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് തന്റെ വീട്ടിലേക്ക് ബലമായി കൊണ്ടു പോകുകയും അവിടെനിന്ന് 50,000 രൂപ കൈപ്പറ്റുകയും ചെയ്തു. സുഹൃത്തിൽ നിന്ന് കടം വാങ്ങി 70,000 രൂപ കൂടി ഗൗരവ് എന്നയാളുടെ ഭാര്യയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതോടെയാണ് തന്നെ വിട്ടയച്ചതെന്നും പോലീസിൽ നൽകിയ പരാതിയിൽ സെയിൽസ് ടാക്സ് ഏജൻ്റ് വ്യക്തമാക്കുന്നുണ്ട്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് സംഘം എത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസ് നടത്തിയ പരിശോധനയിൽ ആറാം ബറ്റാലിയനിലെ കോൺസ്റ്റബിൾ അമിതാണ് പണം തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തിയതെന്ന് കണ്ടെത്തി. വാഹിദിന്റെ കാറിലാണ് പ്രതികൾ എത്തിയത്. ഒരു സബ് ഇൻസ്പെക്ടർക്കും തട്ടിപ്പിൽ പങ്കുള്ളതായി സംശയമുണ്ട്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Read Latest National News and Malayalam News