ബെംഗലൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങള്‍ ശക്തമാകുന്നു. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സഖ്യ സര്‍ക്കാരിനുള്ള പിന്തുണ പില്‍വലിച്ചിരിക്കുകയാണ്. ആര്‍ ശങ്കര്‍, എച്ച് നാഗേഷ് എന്നിവരാണ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം നടന്ന നാടകീയ നീക്കങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചവരായിരുന്നു ആര്‍ശങ്കറും എച്ച് നാഗേഷും. കഴിഞ്ഞ മന്ത്രിസഭാ വികസനത്തില്‍ വനംമന്ത്രിയായിരുന്ന ആര്‍ ശങ്കറിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സഖ്യത്തില്‍ നിന്ന് പുറത്തുപോകുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു.
അതേസമയം ഇന്നലെ കോണ്‍ഗ്രസിന്‍റെ മൂന്ന് എംഎല്‍എമാര്‍ ബിജെപി നേതൃത്വത്തോടൊപ്പം മുംബൈയിലെ ഹോട്ടലിലാണെന്നു മന്ത്രി ഡി കെ ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു . മകരസംക്രാന്തിക്കുശേഷം ഒരു വിപ്ലവം നടക്കുമെന്ന് ബിജെപി പറയുന്നുണ്ടെന്നും ഡി കെ ആരോപിച്ചിരുന്നു. എന്നാല്‍ ഡി കെ ശിവകുമാറിന്‍റെ പ്രസ്താവനെയെ തള്ളി മുഖ്യമന്ത്രി കുമാരസ്വാമി രംഗത്തുവന്നിരുന്നു.
ബിജെപിയുടെ 104 എംഎല്‍എമാരിൽ 102 പേരെ ഗുരുഗ്രാമിലെ റിസോര്‍ട്ടിലെത്തിച്ചിട്ടുണ്ട്. ബിജെപിയല്ല, കോണ്‍ഗ്രസാണ് കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി എസ് യെദിയൂരപ്പ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം നടന്ന നാടകീയ നീക്കങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചവരായിരുന്നു ആര്‍ശങ്കറും എച്ച് നാഗേഷും. കഴിഞ്ഞ മന്ത്രിസഭാ വികസനത്തില്‍ വനംമന്ത്രിയായിരുന്ന ആര്‍ ശങ്കറിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സഖ്യത്തില്‍ നിന്ന് പുറത്തുപോകുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു.
അതേസമയം ഇന്നലെ കോണ്‍ഗ്രസിന്‍റെ മൂന്ന് എംഎല്‍എമാര്‍ ബിജെപി നേതൃത്വത്തോടൊപ്പം മുംബൈയിലെ ഹോട്ടലിലാണെന്നു മന്ത്രി ഡി കെ ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു . മകരസംക്രാന്തിക്കുശേഷം ഒരു വിപ്ലവം നടക്കുമെന്ന് ബിജെപി പറയുന്നുണ്ടെന്നും ഡി കെ ആരോപിച്ചിരുന്നു. എന്നാല്‍ ഡി കെ ശിവകുമാറിന്‍റെ പ്രസ്താവനെയെ തള്ളി മുഖ്യമന്ത്രി കുമാരസ്വാമി രംഗത്തുവന്നിരുന്നു.
ബിജെപിയുടെ 104 എംഎല്‍എമാരിൽ 102 പേരെ ഗുരുഗ്രാമിലെ റിസോര്‍ട്ടിലെത്തിച്ചിട്ടുണ്ട്. ബിജെപിയല്ല, കോണ്‍ഗ്രസാണ് കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി എസ് യെദിയൂരപ്പ പറഞ്ഞു.