ആപ്പ്ജില്ല

ലഷ്‍കറെ ത്വയിബയുമായി ബന്ധമുള്ള രണ്ട് പാക് പൗരന്‍മാരെ പിടികൂടിയതായി സൈന്യം

കശ്‍മീരിലെ സമാധാനം തകര്‍ക്കാന്‍ പാകിസ്താന്‍റെ പിന്തുണയോടെ നടക്കുന്ന പ്രവര്‍ത്തനത്തിന്‍റെ തെളിവാണിതെന്ന് ലഫ്റ്റന‍ന്‍റ് ജനറല്‍ ധില്ലന്‍

Samayam Malayalam 4 Sept 2019, 2:15 pm
ശ്രീനഗര്‍: ഭീകര സംഘടനയായ ലഷ്‍കറെ ത്വയിബയുമായി ബന്ധമുള്ള രണ്ട് പാകിസ്താന്‍ പൗരന്‍മാരെ കഴിഞ്ഞമാസം പിടികൂടിയതായി സൈന്യം അറിയിച്ചു. ഓഗസ്റ്റ് 21-നാണ് ഇവരെ പിടികൂടിയതെന്ന് ചിനാര്‍ കോപ്സ് കമാന്‍ഡര്‍ ലഫ്റ്റനന്‍റ് ലഫ്റ്റനന്‍റ് ജനറല്‍ കെ.ജെ.എസ്. ധില്ലന്‍ പറഞ്ഞു.
Samayam Malayalam two pak nationals held in jammu and kashmir
ലഷ്‍കറെ ത്വയിബയുമായി ബന്ധമുള്ള രണ്ട് പാക് പൗരന്‍മാരെ പിടികൂടിയതായി സൈന്യം


ബുധനാഴ്‍ച ശ്രീനഗറില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ധില്ലന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കശ്‍മീര്‍ താഴ്‍വരയിലെ സമാധാനം തകര്‍ക്കാന്‍ പാകിസ്താന്‍റെ പിന്തുണയോടെ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയാനാണ് പത്രസമ്മേളനം നടത്തുന്നതെന്ന് പറഞ്ഞാണ് ധില്ലന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച് തുടങ്ങിയത്. ഓഗസ്റ്റ് അഞ്ചിനുശേഷം ഇത്തരം പ്രവര്‍ത്തനങ്ങല്‍ വര്‍ധിച്ചിട്ടുണ്ടെന്നും ധില്ലന്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ നുഴഞ്ഞുകയറ്റക്കാരെ താഴ്‍വരയിലേക്ക് കടത്തിവിടാന്‍ കഴിയാത്തതിന്‍റെ നിരാശയിലാണ് പാകിസ്താന്‍ ഇപ്പോള്‍. താഴ്‍വരയാകെ നുഴഞ്ഞുകയറ്റക്കാരെക്കണ്ട് നിറഞ്ഞിരിക്കുന്നതിനാലാണ് കൂടുതല്‍ പേരെ കടത്തിവിടാനാകാത്തത്. ഓരോ ദിവസവും നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടക്കുന്നത്.-ലഫ്റ്റനന്‍റ് ജനറല്‍ ധില്ലന്‍ പറഞ്ഞു.

ഓഗസ്റ്റ് 21-ന് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് രണ്ട് പാകിസ്താന്‍ പൗരന്‍മാരെ സൈന്യം പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിന് ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കിയതിനുശേഷം ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്