ആപ്പ്ജില്ല

യുകെയില്‍ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ചവർ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്ന് ചാടിപ്പോയി

പഞ്ചാബ്, ആന്ധ്രപ്രദേശ് സ്വദേശികളാണ് നിർദേശങ്ങൾ അവഗണിച്ച് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയത്. ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരാളെ കണ്ടെത്തി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

Samayam Malayalam 24 Dec 2020, 10:33 pm
ന്യൂഡൽഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് റിപ്പോർട്ട് ചെയ്‌ത ബ്രിട്ടനിൽ ഡൽഹിയിലെത്തുകയും കൊവിഡ്-19 സ്ഥിരീകരിക്കുകയും ചെയ്‌ത രണ്ട് പേർ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയി. പഞ്ചാബ്, ആന്ധ്രപ്രദേശ് സ്വദേശികളാണ് നിർദേശങ്ങൾ അവഗണിച്ച് രക്ഷപ്പെട്ടത്.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI


Also Read: ജനങ്ങളുടെ എതിർപ്പിൽ 'വിറച്ച്' സർക്കാർ; രാത്രികാല കർഫ്യൂ പിൻവലിച്ച് കർണാടക

നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടവർ സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഇവരെ കണ്ടെത്തി വീണ്ടും നിരീക്ഷണ കേന്ദ്രങ്ങളിലെക്ക് മാറ്റി.

തിങ്കളാഴ്‌ച ഡൽഹിയിലെത്തിയ 47 വയസുള്ള സ്‌ത്രീക്ക് റാപ്പിഡ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സഫ്‌ദർജ് ആശുപത്രിയിലേക്ക് മാറ്റിയ സ്‌ത്രീക്ക് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതിനാൽ ഹോം ഐസോലേഷൻ നിർദേശിച്ചു. എന്നാൽ ഇവർ മകനൊപ്പം ആന്ധ്ര സ്‌പെഷ്യല്‍ ട്രെയിനില്‍ രാജമുദ്രിയിലേക്ക് പോകുകയായിരുന്നു.

Also Read: കൊറോണ വൈറസിൻ്റെ പുതിയ വകഭേദം ഇന്ത്യയിലെത്തി? ആശങ്ക ശക്തമാക്കി ഇരുപത്തിയെട്ടുകാരൻ, പരിശോധനകൾ തുടരുന്നു

കൊവിഡ് സ്ഥിരീകരിച്ച് ബ്രിട്ടനിൽ നിന്ന് എത്തിയ രണ്ടാമത്തെയാൾ ലുധിയാനയിലേക്കാണ് കടന്നു കളഞ്ഞത്. ലുധിയാനയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സ്വയം പരിശോധനയ്‌ക്ക് വിധേയമാകുകയും തുടർന്ന് അദ്ദേഹാം ഡൽഹിയിലേക്ക് പോകുകയുമായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു. ഇയാളുമായി സമ്പർക്കം പുലർത്തിയവ്രെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

അതിനിടെ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനം ബ്രിട്ടനിൽ രൂക്ഷമായിരിക്കെ ഇന്ത്യയിൽ ആശങ്ക ശക്തമാകുകയാണ്. ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ നാഗ്‌പുർ സ്വദേശിയായ യുവാവിന് കൊറോണ വൈറസിൻ്റെ പുതിയ വകഭേദം ബാധിച്ചതായി സംശയം.

Also Read: മമതാ 'വീഴുമോ'? തന്ത്രങ്ങളൊരുക്കാൻ സിപിഎമ്മും കോൺഗ്രസും, സഖ്യത്തിന് അംഗീകാരം

നവംബർ 29ന് നാട്ടിലെത്തിയ ഇരുപത്തിയെട്ടുകാരന് വൈറസിൻ്റെ പുതിയ വകഭേദം ബാധിച്ചതായാണ് സംശയം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ നടത്തിയ പരിശോധനയിൽ ഡിസംബർ 14നാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ കുടുംബത്തിനും കൊവിഡ് ബാധയുള്ളതായി നാഗ്‌പൂർ മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കിയതായി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്