ചെന്നൈ: മദ്രാസ് എെ.എെ.ടിയിൽ രണ്ട് സ്ത്രീകളെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. ഗവേഷണ വിദ്യാർത്ഥിനി മഹേശ്വരി(34) എെ.എെ.ടി അസിസ്റ്റന്‍റ് പ്രഫസറുടെ ഭാര്യ ജി.വിജയലക്ഷമി(47) എന്നിവരെയാണ് വത്യസ്ത സ്ഥലങ്ങളിലായി മരിച്ച നിലയിൽ കണ്ടെത്തിയത്.
ക്യാമ്പസിലെ വിദ്യാർത്ഥികളാണ് വിജയലക്ഷ്മിയെ ക്വാർട്ടേർസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.എെ.എെ.ടി ഫിസിക്സ് വിഭാഗം അസിസ്റ്റന്‍റ് പ്രഫസർ ഗണേശും ഭാര്യ വിജയലക്ഷ്മിയും ക്യാമ്പസിനകത്തെ ക്വാർട്ടേർസിൽ തന്നെയായിരുന്നു താമസം.
അഞ്ച് മണിയോട് കൂടിയാണ് മഹേശ്വരിയെ ക്യാമ്പസിനകത്തുള്ള സബർമതി ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുതുച്ചേരി സ്വദേശിയായ ഇവർക്ക് അഞ്ച് വയസുള്ള മകനുണ്ട്.
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. കോട്ടുപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗവേഷണ വിദ്യാർത്ഥിനിയുടെ മരണത്തിൽ അന്വേഷണത്തിന് എല്ലാവിധ സഹകരണങ്ങളും നൽകുമെന്ന് എെ.എെ.ടി അധികൃതർ അറിയിച്ചു.
ക്യാമ്പസിലെ വിദ്യാർത്ഥികളാണ് വിജയലക്ഷ്മിയെ ക്വാർട്ടേർസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.എെ.എെ.ടി ഫിസിക്സ് വിഭാഗം അസിസ്റ്റന്‍റ് പ്രഫസർ ഗണേശും ഭാര്യ വിജയലക്ഷ്മിയും ക്യാമ്പസിനകത്തെ ക്വാർട്ടേർസിൽ തന്നെയായിരുന്നു താമസം.
അഞ്ച് മണിയോട് കൂടിയാണ് മഹേശ്വരിയെ ക്യാമ്പസിനകത്തുള്ള സബർമതി ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുതുച്ചേരി സ്വദേശിയായ ഇവർക്ക് അഞ്ച് വയസുള്ള മകനുണ്ട്.
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. കോട്ടുപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗവേഷണ വിദ്യാർത്ഥിനിയുടെ മരണത്തിൽ അന്വേഷണത്തിന് എല്ലാവിധ സഹകരണങ്ങളും നൽകുമെന്ന് എെ.എെ.ടി അധികൃതർ അറിയിച്ചു.