ശ്രീനഗർ: ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. അനന്ത്നാഗിലെ ബിജ് ബഹറയിലെ ബജേന്ദർ മൊഹല്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരിൽനിന്നും തോക്കടങ്ങുന്ന മാരകായുധങ്ങൾ പിടിച്ചെടുത്തു. പ്രദേശത്ത് സുരക്ഷാ സേന പരിശോധന തുടരുകയാണ്. അതേസമയം, പുൽവാമയിലെ ഭീകരാക്രമണത്തിനു ശേഷം 41 ഭീകരവാദികളെ വധിച്ചെന്ന് ബുധനാഴ്ച സൈന്യം വ്യക്തമാക്കിയിരുന്നു. 15 കോപ്സ് കമാൻഡർ ലെഫ്നന്റ് ജനറൽ കെജിഎസ് ദില്ലനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം ആകെ 69 ഭീകരവാദികളെ വധിച്ചെന്നും 12 പേരെ ജീവനോടെ പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു.
പുൽവാമ ആക്രമണത്തിനു ശേഷം വധിച്ചതിൽ 25 പേർ ജയ്ഷെ മുഹമ്മദ് തീവ്രവാദികളാണ്. ജയ്ഷെ മുഹമ്മദിനെ അടിച്ചമർത്താനുള്ള നീക്കമാണ് നടത്തുന്നതെന്ന് ദില്ലൻ വ്യക്തമാക്കി. നിയന്ത്രണ രേഖയ്ക്കും ഉൾപ്രദേശങ്ങളിലുമുള്ള പരിശോധന ശക്തമാക്കും. അവരെ അമർച്ച ചെയ്യുമെന്നും ദില്ലൻ പറഞ്ഞു.
പുൽവാമ ആക്രമണത്തിനു ശേഷം വധിച്ചതിൽ 25 പേർ ജയ്ഷെ മുഹമ്മദ് തീവ്രവാദികളാണ്. ജയ്ഷെ മുഹമ്മദിനെ അടിച്ചമർത്താനുള്ള നീക്കമാണ് നടത്തുന്നതെന്ന് ദില്ലൻ വ്യക്തമാക്കി. നിയന്ത്രണ രേഖയ്ക്കും ഉൾപ്രദേശങ്ങളിലുമുള്ള പരിശോധന ശക്തമാക്കും. അവരെ അമർച്ച ചെയ്യുമെന്നും ദില്ലൻ പറഞ്ഞു.