ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. കൂടുതൽ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടോ എന്ന് കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്.
അനന്ത്നാഗ് പോലീസും 19 രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ഭീകരരിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. എകെ 47 തോക്കുകളും ഗ്രനേഡ് അടക്കമുള്ള ആയുധങ്ങളുമാണ് കണ്ടെത്തിയത്.
അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും കൊല്ലപ്പെട്ട കുപ്‍വാരയിലെ ഏറ്റുമുട്ടലിനു രണ്ട് ദിവസത്തിനു ശേഷമാണ് പുതിയ ഏറ്റുമുട്ടൽ.
അനന്ത്നാഗ് പോലീസും 19 രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ഭീകരരിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. എകെ 47 തോക്കുകളും ഗ്രനേഡ് അടക്കമുള്ള ആയുധങ്ങളുമാണ് കണ്ടെത്തിയത്.
അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും കൊല്ലപ്പെട്ട കുപ്‍വാരയിലെ ഏറ്റുമുട്ടലിനു രണ്ട് ദിവസത്തിനു ശേഷമാണ് പുതിയ ഏറ്റുമുട്ടൽ.