ന്യൂഡൽഹി: സെപ്‌റ്റംബർ രണ്ടിന് തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കുന്ന അഖിലേന്ത്യാ പണിമുടക്ക് ഒഴിവാക്കാൻ യൂണിയനുകളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രസർക്കാർ. അഡ്വൈസറി ബോർഡ് നിർദ്ദേശങ്ങൾ അംഗീകരിച്ചതായും അവിദഗ്‌ദ തൊഴിലാളികളുടെ മിനിമം വേതനം 246ൽ നിന്ന് 350 രൂപയാക്കി ഉയർത്തിയതായും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി വ്യക്തമാക്കി.
കൂടാതെ കേന്ദ്ര സർക്കാർ, പൊതുമേഖലാ ജീവനക്കാരുടെ രണ്ട് വർഷത്തെ ബോണസ് കുടിശ്ശിക നൽകുമെന്നും അദ്ദേഹം പറഞ്ഞു. 2014–15, 2015–16 വർഷങ്ങളിലെ ബോണസാണു നൽകുക. 33 ലക്ഷം
ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സർക്കാർ വാഗ്ദാനങ്ങൾ തള്ളിയ യൂണിയനുകൾ പണിമുടക്കിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന മിനിമം വേതനം ഇപ്പോള്‍ത്തന്നെ പല സംസ്ഥാനങ്ങളിലും തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ടെന്നും അതിനാൽ പണിമുടക്ക് പിൻവലിക്കില്ലെന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു. അതേസമയം പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതിനാൽ പണിമുടക്കിൽനിന്നു പിന്മാറുകയാണെന്ന് കേന്ദ്രസർക്കാർ അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ് അറിയിച്ചു.
12 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സെപ്‌റ്റംബർ രണ്ടിന് അഖിലേന്ത്യാ പണിമുടക്ക് നടത്താൻ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്‌തിരുന്നത്. പണിമുടക്ക് ഒഴിവാക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അരുൺ ജയ്റ്റ്ലി, തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയ, ഊർജ മന്ത്രി പീയുഷ് ഗോയൽ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിര കൂടിക്കാഴ്‌ച നടത്തിയിരുന്നു.
കൂടാതെ കേന്ദ്ര സർക്കാർ, പൊതുമേഖലാ ജീവനക്കാരുടെ രണ്ട് വർഷത്തെ ബോണസ് കുടിശ്ശിക നൽകുമെന്നും അദ്ദേഹം പറഞ്ഞു. 2014–15, 2015–16 വർഷങ്ങളിലെ ബോണസാണു നൽകുക. 33 ലക്ഷം
ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സർക്കാർ വാഗ്ദാനങ്ങൾ തള്ളിയ യൂണിയനുകൾ പണിമുടക്കിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന മിനിമം വേതനം ഇപ്പോള്‍ത്തന്നെ പല സംസ്ഥാനങ്ങളിലും തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ടെന്നും അതിനാൽ പണിമുടക്ക് പിൻവലിക്കില്ലെന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു. അതേസമയം പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതിനാൽ പണിമുടക്കിൽനിന്നു പിന്മാറുകയാണെന്ന് കേന്ദ്രസർക്കാർ അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ് അറിയിച്ചു.
12 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സെപ്‌റ്റംബർ രണ്ടിന് അഖിലേന്ത്യാ പണിമുടക്ക് നടത്താൻ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്‌തിരുന്നത്. പണിമുടക്ക് ഒഴിവാക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അരുൺ ജയ്റ്റ്ലി, തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയ, ഊർജ മന്ത്രി പീയുഷ് ഗോയൽ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിര കൂടിക്കാഴ്‌ച നടത്തിയിരുന്നു.