ആപ്പ്ജില്ല

പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ നിരോധനം ശരിവെച്ച് യുഎപിഎ ട്രൈബ്യൂണൽ

Popular Front Of India: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച തീരുമാനം ശരിവെട്ട് യുഎപിഎ ട്രൈബ്യൂണൽ. 2022 സെപ്റ്റംബറിലാണ് കേന്ദ്രം നിരോധിച്ചത്. ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ അധ്യക്ഷനായ ട്രൈബ്യൂണലാണ് നിരോധനം ശരിവെച്ചത്.

Curated byകാർത്തിക് കെ കെ | Samayam Malayalam 21 Mar 2023, 5:39 pm
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ ശരിവെച്ച് യുഎപിഎ ട്രൈബ്യൂണൽ. 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചത്. നിരോധനം സംബന്ധിച്ച് സർക്കാർ ഉത്തരവ് പരിശോധിക്കാനാണ് ട്രൈബ്യൂണലിനെ കേന്ദ്രം നിയമിച്ചിരുന്നത്. ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ അധ്യക്ഷനായ ട്രൈബ്യൂണൽ നിരോധനം ശരിവെക്കുകയായിരുന്നു.
Samayam Malayalam Popular Front Of India Flag
പ്രതീകാത്മക ചിത്രം


5 വര്‍ഷത്തേക്കാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്‌ഐ) അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവയാണ് നിരോധനത്തിനുള്ള കാരണമായി കേന്ദ്രം ചൂണ്ടിക്കാണിച്ചത്. യുഎപിഎ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമാണ് നടപടി. ഇതിനു പിന്നാലെ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫിസുകള്‍ പൂട്ടി മുദ്രവെക്കുകയും ചെയ്തിരുന്നു.

നാഷണൽ കോൺഫഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ, റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, കേരളത്തിലെ എംപവർ ഇന്ത്യ ഫൗണ്ടേഷൻ ആൻഡ് റിഹാബ് ഓർഗനൈസേഷൻ തുടങ്ങിയവയാണ് കേന്ദ്രം നിരോധിച്ച പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകൾ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്