ന്യൂഡൽഹി: സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കാൻ സംസ്ഥാനങ്ങള്‍ക്ക് അനുമതിയില്ലെന്ന് വ്യക്തമാക്കി യുജിസി. അവസാന വര്‍ഷ സര്‍വകലാശാല പരീക്ഷകള്‍ നിര്‍ബന്ധമായും നടത്തണമെന്നും യുജിസി വ്യക്തമാക്കി. സെപ്റ്റംബര്‍ 30ന് മുൻപായി അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തണമെന്ന് യുജിസി വ്യക്തമാക്കി.
പൂനെയിൽ നിന്നുള്ള സര്‍വകലാശാല സെനറ്റംഗവും വിരമിച്ച അധ്യാപനുമായ ധനഞ്ജയ് കുൽക്കര്‍ണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് യുജിസി ഈ വിഷയത്തിൽ സത്യവാങ്മൂലം നല്‍കിയതെന്നാണ് എൻഡിടിവിയുടെ റിപ്പോര്‍ട്ട്. പകര്‍ച്ചവ്യാധി നിയമത്തിൻ്റെ മറവിൽ സര്‍വകലാശാലകള്‍ക്കുള്ള പ്രത്യേക അധികാരങ്ങളിൽ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈകടത്താൻ കഴിയില്ലെന്നും യുജിസി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അവസാന വര്‍ഷ പരീക്ഷകള്‍ റദ്ദാക്കുന്നതും വിദ്യാര്‍ഥികളെ പരീക്ഷയില്ലാതെ ജയിപ്പിക്കുന്നതും രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ നിലവാരം ഇല്ലാതാക്കുമെന്നും യുജിസി ചൂണ്ടിക്കാട്ടി.
Also Read: വീണ്ടും ശീതയുദ്ധത്തിലേയ്ക്ക് യുഎസ്; 'പഴയ ശത്രു'വിനെ കൂട്ടുപിടിച്ച് ചൈനയ്ക്കെതിരെ പടനീക്കം
അവസാന വര്‍ഷ പരീക്ഷകളും അവസാന സെമസ്റ്റര്‍ പരീക്ഷകളും നടത്താൻ യുജിസി ഏപ്രിലിലും ജൂലൈയിലുമായി പുറത്തിറക്കിയ നിര്‍ദേശങ്ങളിൽ സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം നല്‍കിയിരുന്നു. പരീക്ഷകള്‍ ഓൺലൈനായി നടത്തണോ സാധാരണ രീതിയിൽ നടത്തണോ എന്ന് സര്‍വകലാശാലകള്‍ക്ക് തീരുമാനിക്കാമെന്നും യുജിസി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതിനു വിരുദ്ധമായി പകര്‍ച്ചവ്യാധി നിയമം ഉപയോഗിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന എല്ലാ സര്‍വകലാശാല പരീക്ഷകളും റദ്ദാക്കുകയായിരുന്നു. ഇതിനു സമാനമായ നടപടികള്‍ മറ്റു സംസ്ഥാനങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യുജിസിയുടെ സത്യവാങ്മൂലം.
Also Read: 'രാജസ്ഥാനിൽ നടക്കുന്നത് ബിജെപിയുടെ ഗൂഢാലോചന, നീക്കം സർക്കാരിനെ വീഴ്ത്താൻ'; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
വ്യക്തികളുടെ കഴിവ് വ്യക്തമാക്കുന്ന സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ ജീവിതകാലം മുഴുവൻ സാധുതയുള്ളതും ലോകത്ത് എവിടെയും സ്വീകരിക്കപ്പെടുന്നതുമാണെന്നും ഭാവിയിലേയ്ക്ക് പ്രയോജനപ്പെടുന്നതുമാണെന്ന് യുജിസി ചൂണ്ടിക്കാട്ടി. എന്നാൽ യുജിസിയുടെ നിലപാടിനെതിരെ ആദിത്യ താക്കറേ അടക്കമുള്ള നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പൂനെയിൽ നിന്നുള്ള സര്‍വകലാശാല സെനറ്റംഗവും വിരമിച്ച അധ്യാപനുമായ ധനഞ്ജയ് കുൽക്കര്‍ണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് യുജിസി ഈ വിഷയത്തിൽ സത്യവാങ്മൂലം നല്‍കിയതെന്നാണ് എൻഡിടിവിയുടെ റിപ്പോര്‍ട്ട്. പകര്‍ച്ചവ്യാധി നിയമത്തിൻ്റെ മറവിൽ സര്‍വകലാശാലകള്‍ക്കുള്ള പ്രത്യേക അധികാരങ്ങളിൽ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈകടത്താൻ കഴിയില്ലെന്നും യുജിസി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അവസാന വര്‍ഷ പരീക്ഷകള്‍ റദ്ദാക്കുന്നതും വിദ്യാര്‍ഥികളെ പരീക്ഷയില്ലാതെ ജയിപ്പിക്കുന്നതും രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ നിലവാരം ഇല്ലാതാക്കുമെന്നും യുജിസി ചൂണ്ടിക്കാട്ടി.
Also Read: വീണ്ടും ശീതയുദ്ധത്തിലേയ്ക്ക് യുഎസ്; 'പഴയ ശത്രു'വിനെ കൂട്ടുപിടിച്ച് ചൈനയ്ക്കെതിരെ പടനീക്കം
അവസാന വര്‍ഷ പരീക്ഷകളും അവസാന സെമസ്റ്റര്‍ പരീക്ഷകളും നടത്താൻ യുജിസി ഏപ്രിലിലും ജൂലൈയിലുമായി പുറത്തിറക്കിയ നിര്‍ദേശങ്ങളിൽ സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം നല്‍കിയിരുന്നു. പരീക്ഷകള്‍ ഓൺലൈനായി നടത്തണോ സാധാരണ രീതിയിൽ നടത്തണോ എന്ന് സര്‍വകലാശാലകള്‍ക്ക് തീരുമാനിക്കാമെന്നും യുജിസി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതിനു വിരുദ്ധമായി പകര്‍ച്ചവ്യാധി നിയമം ഉപയോഗിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന എല്ലാ സര്‍വകലാശാല പരീക്ഷകളും റദ്ദാക്കുകയായിരുന്നു. ഇതിനു സമാനമായ നടപടികള്‍ മറ്റു സംസ്ഥാനങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യുജിസിയുടെ സത്യവാങ്മൂലം.
Also Read: 'രാജസ്ഥാനിൽ നടക്കുന്നത് ബിജെപിയുടെ ഗൂഢാലോചന, നീക്കം സർക്കാരിനെ വീഴ്ത്താൻ'; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
വ്യക്തികളുടെ കഴിവ് വ്യക്തമാക്കുന്ന സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ ജീവിതകാലം മുഴുവൻ സാധുതയുള്ളതും ലോകത്ത് എവിടെയും സ്വീകരിക്കപ്പെടുന്നതുമാണെന്നും ഭാവിയിലേയ്ക്ക് പ്രയോജനപ്പെടുന്നതുമാണെന്ന് യുജിസി ചൂണ്ടിക്കാട്ടി. എന്നാൽ യുജിസിയുടെ നിലപാടിനെതിരെ ആദിത്യ താക്കറേ അടക്കമുള്ള നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.