ന്യൂഡൽഹി: ശ്രീലങ്കൻ വിമാനങ്ങൾക്ക് ടെക്നിക്കൽ ലാൻഡിങ് അനുവദിച്ച കേരളത്തിലെ വിമാനത്താവളങ്ങളെ അഭിനന്ദിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾക്കാണ് മന്ത്രിയുടെ അഭിനന്ദനം. വസുധൈവ കുടുംബകം എന്ന ഇന്ത്യൻ പാരമ്പര്യം പ്രകടമാക്കിയ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾക്ക് അഭിനന്ദനങ്ങൾ എന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്.
വസുധൈവ കുടുംബകം എന്ന ഇന്ത്യൻ പാരമ്പര്യം പ്രകടമാക്കിയ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾക്ക് അഭിനന്ദനങ്ങൾ. ഡ്യൂട്ടിക്ക് അപ്പുറം, ശ്രീലങ്കയിലേക്ക് പോകുന്ന 120 ലധികം വിമാനങ്ങൾക്കാണ് ഇരുവിമാനത്താവളങ്ങളും ടെക്നിക്കൽ ലാൻഡിങ് അനുവദിച്ചത്. നമ്മുടെ അയൽക്കാരനുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ധനം നിറക്കുന്നതിനും മറ്റുമാണ് ശ്രീലങ്കൻ വിമാനങ്ങൾ കേരളത്തിലെ വിമാനത്താവളങ്ങളിൽ ടെക്നിക്കൽ ലാൻഡിങ് നടത്തിയത്.
അതേസമയം വൻ പ്രക്ഷോഭം തുടരുന്ന ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡൻ്റ് ഗോതബയ രജപക്സെ മാലീദ്വീപിലേക്ക് കടന്നു. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ രാജ്യത്ത് പ്രസിഡൻ്റിന്റെ രാജി ആവശ്യപ്പെട്ട് വൻ കലാപം ആണ് അരങ്ങേറിയത്. രാജ്യതലസ്ഥാനമായ കൊളംബോയിൽ തടിച്ചു കൂടിയ പതിനായിരങ്ങൾ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതി കയ്യടക്കി. സർവകക്ഷി സർക്കാരിന് വഴിമാറി പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ പ്രധാനമന്ത്രിയുടെ വീടിനും പ്രക്ഷോഭകാരികൾ തീയിട്ടു.
വസുധൈവ കുടുംബകം എന്ന ഇന്ത്യൻ പാരമ്പര്യം പ്രകടമാക്കിയ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾക്ക് അഭിനന്ദനങ്ങൾ. ഡ്യൂട്ടിക്ക് അപ്പുറം, ശ്രീലങ്കയിലേക്ക് പോകുന്ന 120 ലധികം വിമാനങ്ങൾക്കാണ് ഇരുവിമാനത്താവളങ്ങളും ടെക്നിക്കൽ ലാൻഡിങ് അനുവദിച്ചത്. നമ്മുടെ അയൽക്കാരനുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ധനം നിറക്കുന്നതിനും മറ്റുമാണ് ശ്രീലങ്കൻ വിമാനങ്ങൾ കേരളത്തിലെ വിമാനത്താവളങ്ങളിൽ ടെക്നിക്കൽ ലാൻഡിങ് നടത്തിയത്.
അതേസമയം വൻ പ്രക്ഷോഭം തുടരുന്ന ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡൻ്റ് ഗോതബയ രജപക്സെ മാലീദ്വീപിലേക്ക് കടന്നു. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ രാജ്യത്ത് പ്രസിഡൻ്റിന്റെ രാജി ആവശ്യപ്പെട്ട് വൻ കലാപം ആണ് അരങ്ങേറിയത്. രാജ്യതലസ്ഥാനമായ കൊളംബോയിൽ തടിച്ചു കൂടിയ പതിനായിരങ്ങൾ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതി കയ്യടക്കി. സർവകക്ഷി സർക്കാരിന് വഴിമാറി പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ പ്രധാനമന്ത്രിയുടെ വീടിനും പ്രക്ഷോഭകാരികൾ തീയിട്ടു.