ആപ്പ്ജില്ല

നന്നായി പഠിച്ചില്ലെങ്കിൽ അഞ്ചിലും എട്ടിലും ഇനി തോല്‍വിയറിയും

വിദ്യാഭ്യാസ അവകാശ നിയമത്തില്‍ മാറ്റം വരുത്തുന്നതിനാല്‍ ഭേദഗതി വരുത്തി പാര്‍ലമെന്‍റില്‍ അധികം താമസിയാതെ തന്നെ ബില്‍ അവതരിപ്പിക്കും.

TNN 3 Aug 2017, 10:39 am
ന്യൂഡൽഹി: എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികൾ ഇനി മിനിമം മാര്‍ക്ക് നേടിയില്ലെങ്കിൽ തോൽവി അറിയും. എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ ജയിപ്പിക്കുന്ന രീതിയായിരുന്നു ഇതുവരെ നടന്നുവന്നത്. ഈ രീതിക്കാണ് അവസാനമിടാനൊരുങ്ങുന്നത്. കുട്ടികളുടെ നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശത്തിനുള്ള ബില്ലില്‍ ഭേദഗതി വരുത്താനായുള്ള ശുപാര്‍ശകള്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
Samayam Malayalam union cabinet approves scrapping of no detention policy in schools
നന്നായി പഠിച്ചില്ലെങ്കിൽ അഞ്ചിലും എട്ടിലും ഇനി തോല്‍വിയറിയും


ഇത് പ്രകാരം അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും തീരെ പഠന നിലവാരം മോശമായവരെ തോല്‍പിക്കാനാകും. എന്നാൽ തോൽക്കുന്നവര്‍ക്ക് അടുത്ത ക്ലാസിലേക്ക് പ്രവേശിക്കാന്‍ ഒരവസരം കൂടി നല്‍കും. ഇതിനായി തോറ്റവര്‍ക്കായി വീണ്ടും ഒരു പരീക്ഷ കൂടി നടത്തണം. അതിലും ജയിക്കാനായില്ലെങ്കിൽ പഴയ ക്ലാസിൽ തന്നെ പഠനം തുടരണം.

നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശനിയമം 2010 ഏപ്രില്‍ ഒന്നിനാണ് നിലവില്‍ വന്നത്. ഇത് പ്രകാരം എട്ടാം ക്ലാസ് വരെ വിദ്യാര്‍ത്ഥികളെയെല്ലാം സമഗ്ര നിരന്തര മൂല്യനിര്‍ണയ പ്രകാരം അടുത്ത ക്ലാസിലേക്ക് ജയിപ്പിക്കണമെന്നായിരുന്നു നിയമം. ഇതിലാണ് ഭേദഗതി വരുത്താനൊരുങ്ങുന്നത്.

അഞ്ച് എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ മാര്‍ച്ചിലെ വാര്‍ഷിക പരീക്ഷയില്‍ തോറ്റാല്‍ മെയ്, ജൂണ്‍ മാസങ്ങളിലായി അവര്‍ക്ക് രണ്ടാമതൊരു പരീക്ഷ നടത്തണമെന്നാണ് ഭേദഗതി വരുത്തുക. വിദ്യാഭ്യാസ അവകാശ നിയമത്തില്‍ മാറ്റം വരുത്തുന്നതിനാല്‍ ഭേദഗതി വരുത്തി പാര്‍ലമെന്‍റില്‍ അധികം താമസിയാതെ തന്നെ ബില്‍ അവതരിപ്പിക്കും.

ഇതോടൊപ്പം കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം 20 അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാലയങ്ങള്‍ക്ക് കൂടി അനുമതി നല്‍കി. പഠന നിലവാരം ഉയര്‍ത്തുന്നതിന്‍റെ ഭാഗമായാണിത്. ഇതില്‍ പത്തെണ്ണം സ്വകാര്യ മേഖലയിലും പത്തെണ്ണം പൊതുമേഖലയിലുമായിരിക്കും.

Union Cabinet approves scrapping of 'no-detention' policy in schools

The Union Cabinet on Wednesday approved the scrapping of the "no-detention policy" in schools till Class VIII. The cabinet also approved the Human Resource Development ministry's plan of creating 20 world-class institutions in the country.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്