ന്യൂഡൽഹി: പോക്സോ നിയമഭേദഗതി ചെയ്യാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ശുപാര്‍ശ ചെയ്യുന്നതാണ് പുതിയ ഭേദഗതി. ഇതിനായി നിയമത്തിലെ 4, 5, 6 വകുപ്പുകള്‍ ഭേദഗതി ചെയ്യും. ഇതു പ്രകാരം കുട്ടികളിൽ ഹോര്‍മോൺ കുത്തിവെച്ച് പീഡിപ്പിക്കുന്നതിനെതിരെയും കുട്ടികളുടെ അശ്ലീലദൃശ്യം പ്രചരിപ്പിക്കുന്നതിനുമെതിരെ കര്‍ശനവ്യവസ്ഥകളുണ്ടാകും. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കൈവശം വെയ്ക്കുന്നതും പ്രചരിപ്പിക്കുന്നതും ഇനി മുതൽ കനത്ത പിഴയോടു കൂടിയ ശിക്ഷ ലഭിക്കുന്നതിനു തക്ക കുറ്റമാകും. ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്കാതിരിക്കുന്നതും കുറ്റകരമാകും. കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.
ഡൽഹിയിലെ നിര്‍ഭയ സംഭവത്തിന്റെ ആറാം വാര്‍ഷികദിനത്തിൽ 40കാരൻ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ കണക്കിലെടുത്താണ് പുതിയ ഭേദഗതി. വനിതാ ശിശുക്ഷേമമന്ത്രി മേനകാ ഗാന്ധിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് പുതിയ നീക്കം.
ഡൽഹിയിലെ നിര്‍ഭയ സംഭവത്തിന്റെ ആറാം വാര്‍ഷികദിനത്തിൽ 40കാരൻ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ കണക്കിലെടുത്താണ് പുതിയ ഭേദഗതി. വനിതാ ശിശുക്ഷേമമന്ത്രി മേനകാ ഗാന്ധിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് പുതിയ നീക്കം.