ആപ്പ്ജില്ല

രണ്ടാമതും കൊവിഡ് വരുമോ? 'സോഷ്യൽ വാക്സിനാണ്' വേണ്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് ഹെര്‍ഡ് ഇമ്മ്യൂണിറ്റി വളരെ ദൂരെയാണെന്ന് രണ്ടാം സിറോ സര്‍വേയിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എല്ലാവരും ബോധവത്കരണം നടത്തണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Samayam Malayalam 28 Sept 2020, 7:59 am
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19 സ്വാഭാവികമായി കെട്ടടങ്ങാനുള്ള സാധ്യത വളരെ ദൂരെയെന്ന് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധൻ. രാജ്യത്തെ ജനങ്ങള്‍ക്കിടയിൽ വൈറസ് ബാധയ്ക്കെതിരെ ഹെര്‍ഡ് ഇമ്മ്യൂണിറ്റി രൂപപ്പെടാൻ ഇനിയും ധാരാളം സമയമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ രണ്ടാം സിറോ സര്‍വേയിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ സംവാദത്തിൽ സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യം കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.
Samayam Malayalam Harsh-Vardhan
കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ


രോഗനിയന്ത്രണത്തിനായി അതുവരെ 'സോഷ്യൽ വാക്സിൻ' ഉപയോഗിക്കണമെന്ന പാര്‍ലമെന്‍റിലെ പരാമര്‍ശം അദ്ദേഹം സംവാദത്തിൽ ആവര്‍ത്തിച്ചു. മാസ്കിന്‍റെ ഉപയോഗം വളരെ പ്രധാനമാണെന്നും ആരാധനാലയങ്ങള്‍ക്കുള്ളിലും മാസ്ക് ഉപയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സിറോ സര്‍വേയിലെ ഫലം ജനങ്ങള്‍ക്ക് അമിതമായ ആത്മവിശ്വാസമുണ്ടാക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. മെയ് 2020ന് ഐഎസിഎംആര്‍ പുറത്തു വിട്ട ആദ്യ സിറോ സര്‍വേയിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ജനങ്ങളിൽ കൊവിഡ് 19 പ്രതിരോധ ആൻ്റിബോഡികളുടെ സാന്നിധ്യം 0.73 മാത്രമായിരുന്നു.

Also Read: പ്രതിഷേധം വിലപ്പോയില്ല; കാർഷിക ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം

കൊവിഡ് 19 രണ്ടാമതും ബാധിക്കുമോ എന്ന കാര്യത്തിൽ ഇന്ത്യയിൽ വലിയ തോതിലുള്ള ഗവേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ സര്‍ക്കാര്‍ സജീവമായി ഇടപെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

മാസ്ക് ഉള്‍പ്പെടെയുള്ള കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എല്ലാവരും ബോധവത്കരണം നടത്തണമെന്ന് ആരോഗ്യമന്ത്രാലയം പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. വഴിയിലൂടെ മാസ്ക് ഇല്ലാതെ നടക്കുന്നവരോട് ആരോഗ്യമന്ത്രി കാര്‍ നിര്‍ത്തി സംസാരിക്കുന്നുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. 'സര്‍ക്കാരും ജനങ്ങളും ഒരുമിച്ചു പ്രവര്‍ത്തിച്ചാൽ മാത്രമേ മഹാമാരിയെ നേരിടാൻ കഴിയൂ.' മന്ത്രി സംവാദത്തിൽ പറഞ്ഞതായി പ്രസ്താവനയിൽ വ്യക്തമാക്കി.

Also Read: മഹാരാഷ്ട്രയിൽ ഇന്ന് 18,056 പേർക്ക് കൊവിഡ്; വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കണക്കുകൾ

പരീക്ഷണഘട്ടത്തിലുള്ള പ്ലാസ്മ തെറാപ്പി, റെംഡിസിവിര്‍ മരുന്ന് തുടങ്ങിയവ രോഗികള്‍ക്ക് സ്ഥിരമായി നല്‍കരുതെന്ന് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം ഡെൽഹി എയിംസ് നടത്തുന്ന വെബിനാറുകളിലും ടെലികൺസള്‍ട്ടേഷനുകളിലും സ്വകാര്യ ആശുപത്രികളോടും വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്