ന്യൂഡൽഹി: ജമ്മു കശ്മീരിൽ നിന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും സൈന്യത്തെ ഉടൻ പിൻവലിച്ചേക്കാൻ സാധിച്ചേക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മേഖലയിലെ തീവ്രവാദ ശക്തികളെ അടിച്ചമര്‍ത്തുന്നതിൽ സൈന്യം വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിൽ ഇവിടങ്ങളിൽ സൈനികസാന്നിധ്യം ആവശ്യമില്ലെന്ന സാഹചര്യം വന്നേക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. രാജ്യത്ത് അര്‍ധസൈനിക വിഭാഗമായ സിആര്‍പിഎഫ് വടക്കുകിഴക്കൻ മേഖലകളിലും കശ്മീരിലും നക്സൽ ബാധിത പ്രദേശങ്ങളിലും മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഇതു മൂലം വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിൽ ഇവിടങ്ങളിൽ ക്രമസമാധാനം നിലനിര്‍ത്താൻ സൈനികസാന്നിധ്യം ആവശ്യമായി വന്നേക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ഇക്കാര്യത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ഇത് നടപ്പിലായാൽ ഇതിൻ്റെ എല്ലാ അംഗീകാരവും സിആര്‍പിഎഫിനുള്ളതാണെന്നും അമിത് ഷാ പറഞ്ഞു. ശ്രീനഗറിലെ മൗലാനാ ആസാദ് സ്റ്റേഡിയത്തിൽ സിആര്‍പിഎഫ് 83-ാം റെയ്സിങ് ഡേ പരേഡിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.
Also Read: ദിലീപിനൊപ്പം ജെബി മേത്തറുടെ സെൽഫി; കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ സോഷ്യൽമീഡിയ
ജമ്മു കശ്മീരിലെ സുരക്ഷയ്ക്ക് സിആര്‍പിഎഫിന് വലിയ പങ്കാണുള്ളത്. സേനയുടെ നാലിലൊന്ന് അംഗങ്ങളെയും കശ്മീര്‍ മേഖലയിലാണ് വിന്യസിച്ചിട്ടുള്ളത്. സിആര്‍പിഎഫിനു പുറമെ ജമ്മു കശ്മീര്‍ പോലീസ്, സൈന്യം, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി തുടങ്ങിയ വിഭാഗങ്ങളെയും തീവ്രവാദം അടിച്ചമര്‍ത്താനും ക്രമസമാധാനം നിലനിര്‍ത്താനുമായി നിയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം.
Also Read: കെ റെയിൽ: ഭൂമി നഷ്ടപ്പെടുന്നവർക്ക് എന്തു കിട്ടും? നഷ്ടപരിഹാര പാക്കേജ് ഇങ്ങനെ
പാക് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്കെതിരെ സൈന്യം ഇതിനോടകം മികച്ച മുന്നേറഅറം നടത്തിയിട്ടുണ്ടെന്നും ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ഇത് കൂടുതൽ ഫലപ്രദമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജമ്മു കശ്മീരിലെ സ്ഥിതി ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ജനാധിപത്യം താഴേത്തട്ടിൽ വരെയെത്തിയെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ 30,0000 കോടി രൂപയുടെ നിക്ഷേപമാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പ്രാദേശിക ഭരണകൂടങ്ങള്‍ അഴിമതിയ്ക്കെതിരെ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read: ദിലീപിനൊപ്പം ജെബി മേത്തറുടെ സെൽഫി; കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ സോഷ്യൽമീഡിയ
ജമ്മു കശ്മീരിലെ സുരക്ഷയ്ക്ക് സിആര്‍പിഎഫിന് വലിയ പങ്കാണുള്ളത്. സേനയുടെ നാലിലൊന്ന് അംഗങ്ങളെയും കശ്മീര്‍ മേഖലയിലാണ് വിന്യസിച്ചിട്ടുള്ളത്. സിആര്‍പിഎഫിനു പുറമെ ജമ്മു കശ്മീര്‍ പോലീസ്, സൈന്യം, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി തുടങ്ങിയ വിഭാഗങ്ങളെയും തീവ്രവാദം അടിച്ചമര്‍ത്താനും ക്രമസമാധാനം നിലനിര്‍ത്താനുമായി നിയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം.
Also Read: കെ റെയിൽ: ഭൂമി നഷ്ടപ്പെടുന്നവർക്ക് എന്തു കിട്ടും? നഷ്ടപരിഹാര പാക്കേജ് ഇങ്ങനെ
പാക് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്കെതിരെ സൈന്യം ഇതിനോടകം മികച്ച മുന്നേറഅറം നടത്തിയിട്ടുണ്ടെന്നും ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ഇത് കൂടുതൽ ഫലപ്രദമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജമ്മു കശ്മീരിലെ സ്ഥിതി ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ജനാധിപത്യം താഴേത്തട്ടിൽ വരെയെത്തിയെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ 30,0000 കോടി രൂപയുടെ നിക്ഷേപമാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പ്രാദേശിക ഭരണകൂടങ്ങള്‍ അഴിമതിയ്ക്കെതിരെ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.