ന്യൂഡല്‍ഹി: അന്തരിച്ച കേന്ദ്രമന്ത്രിയും എല്‍ജെപി സ്ഥാപക നേതാവുമായ രാം വിലാസ് പാസ്വാന്റെ ഭൗതികശരീരം ഇന്ന് സംസ്കരിക്കും. ഔദ്യോഗിക ബഹുമതികളോട് ഇന്ന് 1.30 ന് പട്നയില്‍ വെച്ചാണ് നടക്കുക. പട്നയിലെ ദിഖയിലെ ജനാര്ദ്ദനന് ഗട്ടില്‍ ആണ് സംസ്കാരം.
Also Read: 73,272 പുതിയ കേസുകളും 926 മരണവും; രാജ്യത്ത് 69,79,424 കൊവിഡ് ബാധിതർ, 1,07,416 പേർക്ക് ജീവൻ നഷ്ടമായി
ഡല്‍ഹിയിലെ വസതിയില്‍ നിന്ന് ഭൗതികശരീരം വെള്ളിയാഴ്ച വൈകിട്ട് പ്രത്യേക വിമാനത്തിലാണ് പട്നയിലെത്തിച്ചത്. പട്നയിലെ എല്‍ജെപി ഓഫിസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പൂര്‍ണ ബഹുമതികളോടെയാകും സംസ്കാര ചടങ്ങുകള്‍ നടക്കുക. മകന് ചിരാഗ് പാസ്വാന് ആണ് അന്തിമ കര്‍മ്മങ്ങള്‍ ചെയ്യുക.
പട്ന വിധാന്‍ സഭയിലും അതിനുശേഷം എല്‍ജെപി ഓഫിസിലും പൊതുദര്‍ശനത്തിന് ശേഷം ഇന്ന് രാവിലെ മുതല്‍ ബോറിങ് റോഡിലെ അദ്ദേഹത്തിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ വസതിയിലെത്തിച്ച ഭൗതിക മൃതശരീരത്തില്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാബിനറ്റ് മന്ത്രിമാരും ശശി തരൂര്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ നേതാക്കളും അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.
Also Read: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഇന്ന് മുതല്‍; കര്‍ശന നിയന്ത്രണങ്ങളോടെ മലകയറ്റം, പമ്പാ സ്നാനത്തിന് പകരം ഷവറുകള്‍
രാം വിലാസ് പാസ്വാന്റെ നിര്യാണത്തില്‍ മന്ത്രിസഭായോഗം അനുശോചിച്ചു. ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില ഗുരുതരാവസ്ഥയില്‍ ആയിരുന്ന അദ്ദേഹം ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിന് തൊട്ടുമുമ്പ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, രാം വിലാസ് പാസ്വാന്റെ ചുമതലയില്‍ ഉണ്ടായിരുന്ന വകുപ്പുകളുടെ ചുമതല കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് നല്കി. ഭക്ഷ്യ- പൊതുവിതരണം, ഉപഭോക്തൃകാര്യം എന്നീ വകുപ്പുകളാണ് പാസ്വാന് വഹിച്ചിരുന്നത്.
Also Read: 73,272 പുതിയ കേസുകളും 926 മരണവും; രാജ്യത്ത് 69,79,424 കൊവിഡ് ബാധിതർ, 1,07,416 പേർക്ക് ജീവൻ നഷ്ടമായി
ഡല്‍ഹിയിലെ വസതിയില്‍ നിന്ന് ഭൗതികശരീരം വെള്ളിയാഴ്ച വൈകിട്ട് പ്രത്യേക വിമാനത്തിലാണ് പട്നയിലെത്തിച്ചത്. പട്നയിലെ എല്‍ജെപി ഓഫിസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പൂര്‍ണ ബഹുമതികളോടെയാകും സംസ്കാര ചടങ്ങുകള്‍ നടക്കുക. മകന് ചിരാഗ് പാസ്വാന് ആണ് അന്തിമ കര്‍മ്മങ്ങള്‍ ചെയ്യുക.
പട്ന വിധാന്‍ സഭയിലും അതിനുശേഷം എല്‍ജെപി ഓഫിസിലും പൊതുദര്‍ശനത്തിന് ശേഷം ഇന്ന് രാവിലെ മുതല്‍ ബോറിങ് റോഡിലെ അദ്ദേഹത്തിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ വസതിയിലെത്തിച്ച ഭൗതിക മൃതശരീരത്തില്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാബിനറ്റ് മന്ത്രിമാരും ശശി തരൂര്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ നേതാക്കളും അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.
Also Read: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഇന്ന് മുതല്‍; കര്‍ശന നിയന്ത്രണങ്ങളോടെ മലകയറ്റം, പമ്പാ സ്നാനത്തിന് പകരം ഷവറുകള്‍
രാം വിലാസ് പാസ്വാന്റെ നിര്യാണത്തില്‍ മന്ത്രിസഭായോഗം അനുശോചിച്ചു. ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില ഗുരുതരാവസ്ഥയില്‍ ആയിരുന്ന അദ്ദേഹം ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിന് തൊട്ടുമുമ്പ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, രാം വിലാസ് പാസ്വാന്റെ ചുമതലയില്‍ ഉണ്ടായിരുന്ന വകുപ്പുകളുടെ ചുമതല കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് നല്കി. ഭക്ഷ്യ- പൊതുവിതരണം, ഉപഭോക്തൃകാര്യം എന്നീ വകുപ്പുകളാണ് പാസ്വാന് വഹിച്ചിരുന്നത്.