ന്യൂഡൽഹി: കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയെ വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. അപകടകരവും നടപ്പാക്കാൻ കഴിയാത്തതുമായ വാഗ്ദാനങ്ങളാണ് കോൺഗ്രസ് നൽകിയിരിക്കുന്നത്. ഇന്ത്യയെ വിഭജിക്കുന്ന തരത്തിലുള്ള ആശയങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അരുൺ ജെയ്റ്റ്ലി.
പത്രികയിലെ ചില ആശയങ്ങള്‍ വളരെ അപകടകരമാണ്. പത്രിക തയ്യാറാക്കാൻ ഒരു കമ്മിറ്റി ഉണ്ടായിരുന്നെങ്കിലും ഇതിലെ പ്രധാനപ്പെട്ടവ തയ്യാറാക്കിയിരിക്കുന്നത് കോൺഗ്രസ് പ്രസിഡൻ്റിൻ്റെ ടുക്ഡേ ടുക്ഡേ ഗ്യാംഗാണെന്ന് കരുതുന്നു. പ്രത്യേകിച്ച് ജമ്മു കശ്മീരിൻ്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോളെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകളെയും ജിഹാദികളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പ്രകടന പത്രിക. ഐപിസിയിൽ നിന്ന് സെക്ഷൻ 124 എ ഒഴിവാക്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. ഇതിനര്‍ത്ഥം രാജ്യാദ്രോഹം ഇനി കുറ്റമാവില്ലെന്നാണ്. ഇത്തരം വാഗ്ദാനങ്ങള്‍ നൽകുന്ന പാര്‍ട്ടി ഒരു വോട്ടുപോലും അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'ന്യായ് പദ്ധതിക്ക്' എവിടെ നിന്ന് പണം കണ്ടെത്തുമെന്ന് രാഹുൽ പറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്രികയിലെ ചില ആശയങ്ങള്‍ വളരെ അപകടകരമാണ്. പത്രിക തയ്യാറാക്കാൻ ഒരു കമ്മിറ്റി ഉണ്ടായിരുന്നെങ്കിലും ഇതിലെ പ്രധാനപ്പെട്ടവ തയ്യാറാക്കിയിരിക്കുന്നത് കോൺഗ്രസ് പ്രസിഡൻ്റിൻ്റെ ടുക്ഡേ ടുക്ഡേ ഗ്യാംഗാണെന്ന് കരുതുന്നു. പ്രത്യേകിച്ച് ജമ്മു കശ്മീരിൻ്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോളെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകളെയും ജിഹാദികളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പ്രകടന പത്രിക. ഐപിസിയിൽ നിന്ന് സെക്ഷൻ 124 എ ഒഴിവാക്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. ഇതിനര്‍ത്ഥം രാജ്യാദ്രോഹം ഇനി കുറ്റമാവില്ലെന്നാണ്. ഇത്തരം വാഗ്ദാനങ്ങള്‍ നൽകുന്ന പാര്‍ട്ടി ഒരു വോട്ടുപോലും അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'ന്യായ് പദ്ധതിക്ക്' എവിടെ നിന്ന് പണം കണ്ടെത്തുമെന്ന് രാഹുൽ പറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.