ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കാത്തതിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്കെതിരെ വിമർശനവുമായി പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി. കേരളവും മഹാരാഷ്ട്രയും അടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങൾ വാറ്റ് കുറച്ചില്ലെന്ന് മന്ത്രി രാജ്യസഭയിൽ പറഞ്ഞു. മിക്ക രാജ്യങ്ങളിലും ഇന്ധന വില 50 ശതമാനം ഉയർന്നു. എന്നാൽ ഇന്ത്യയിൽ ഇന്ധന വിലയിൽ മാറ്റമില്ല. മഹാമാരിയുടെ കാലത്ത് രാജ്യത്ത് അഞ്ച് ശതമാനം മാത്രമാണ് ഇന്ധന വില ഉയർന്നതെന്നും മന്ത്രി അവകാശപ്പെട്ടു. ഇന്ധന വില സ്ഥിരതയോടെ തുടരുന്നതിൽ എല്ലാവരും സന്തോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ്, കാനഡ, യുകെ, ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങളിൽ ഇന്ധന വില വർദ്ധിച്ചു. 50 മുതൽ 58 ശതമാനം വരെയാണ് വർദ്ധിച്ചത്. എന്നാൽ ഇന്ത്യയിൽ അഞ്ച് ശതമാനം മാത്രമാണ് വില ഉയർന്നതെന്നും മന്ത്രി അവകാശപ്പെട്ടു.
കൊവിഡ് കാലത്ത് ഇന്ധന നികുതി വർദ്ധിപ്പിച്ചിരുന്നു. ഓരോ സാഹചര്യങ്ങൾക്കും അനുസരിച്ചാണ് നികുതി ഈടാക്കുന്നത്. എന്നാൽ പിന്നീട് കേന്ദ്രം എക്സൈസ് തീരുവ കുറച്ചു. എന്നാൽ ഒമ്പത് സംസ്ഥാനങ്ങൾ അതിനു തയ്യാറായില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
കുറഞ്ഞ വിലയിൽ അസംസ്കൃത എണ്ണ നൽകാമെന്ന റഷ്യയുടെ വാഗ്ദാനത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. റഷ്യൻ സർക്കാരുമായി ചർച്ച പുരോഗമിക്കുന്നുണ്ടെന്നും തീരുമാനം അന്തിമമാകുമ്പോൾ അത് പങ്കുവെയ്ക്കാമെന്നും ഹർദീപ് സിങ് പുരി പറഞ്ഞു.
യുഎസ്, കാനഡ, യുകെ, ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങളിൽ ഇന്ധന വില വർദ്ധിച്ചു. 50 മുതൽ 58 ശതമാനം വരെയാണ് വർദ്ധിച്ചത്. എന്നാൽ ഇന്ത്യയിൽ അഞ്ച് ശതമാനം മാത്രമാണ് വില ഉയർന്നതെന്നും മന്ത്രി അവകാശപ്പെട്ടു.
കൊവിഡ് കാലത്ത് ഇന്ധന നികുതി വർദ്ധിപ്പിച്ചിരുന്നു. ഓരോ സാഹചര്യങ്ങൾക്കും അനുസരിച്ചാണ് നികുതി ഈടാക്കുന്നത്. എന്നാൽ പിന്നീട് കേന്ദ്രം എക്സൈസ് തീരുവ കുറച്ചു. എന്നാൽ ഒമ്പത് സംസ്ഥാനങ്ങൾ അതിനു തയ്യാറായില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
കുറഞ്ഞ വിലയിൽ അസംസ്കൃത എണ്ണ നൽകാമെന്ന റഷ്യയുടെ വാഗ്ദാനത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. റഷ്യൻ സർക്കാരുമായി ചർച്ച പുരോഗമിക്കുന്നുണ്ടെന്നും തീരുമാനം അന്തിമമാകുമ്പോൾ അത് പങ്കുവെയ്ക്കാമെന്നും ഹർദീപ് സിങ് പുരി പറഞ്ഞു.