ന്യൂഡൽഹി: എംഇഎസ് ബുര്‍ഖ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. മുസ്ലീം സ്ത്രീകള്‍ക്ക് ഇഷ്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്രമുണ്ട്. ഇതിൽ സര്‍ക്കാര്‍ ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. വസ്ത്രധാരണം വ്യക്തിസ്വാതന്ത്രത്തിൻ്റെ ഭാഗമാണ്. മാതാചാരങ്ങളിൽ വിലക്ക് ഏര്‍പ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെയാണ് പെണ്‍കുട്ടികള്‍ മുഖം മറയ്ക്കുന്ന വസ്ത്രം ധരിച്ച് കോളേജില്‍ വരരുതെന്ന് മുസ്ലീം എജ്യുക്കേഷന്‍ സൊസൈറ്റി സര്‍ക്കുലര്‍ പുറത്തിറക്കിയത്. മതമൗലിക വാദത്തിന് എതിരെയാണ് നിലപാട് എന്നാണ് എംഇഎസ് നിലപാട്. ഹൈക്കോടതി ഉത്തരവിനെ അധീകരിച്ചാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും നിയമം നടപ്പാക്കുമെന്നും എംഇഎസ് അധ്യക്ഷന്‍ ഫസല്‍ ഗഫൂര്‍ പറഞ്ഞു.
അതേസമയം മതപരമായ വിഷയത്തില്‍ എംഇഎസ് ഇടപെടരുതെന്ന് മുസ്ലീം മതപണ്ഡിതരുടെ സംഘടന സമസ്ത പ്രതികരിച്ചു. മതസ്വാതന്ത്ര്യം വിലക്കുന്നതാണ് എംഇഎസ് തീരുമാനമെന്നും സമസ്ത പ്രതികരിച്ചു.
ഇന്നലെയാണ് പെണ്‍കുട്ടികള്‍ മുഖം മറയ്ക്കുന്ന വസ്ത്രം ധരിച്ച് കോളേജില്‍ വരരുതെന്ന് മുസ്ലീം എജ്യുക്കേഷന്‍ സൊസൈറ്റി സര്‍ക്കുലര്‍ പുറത്തിറക്കിയത്. മതമൗലിക വാദത്തിന് എതിരെയാണ് നിലപാട് എന്നാണ് എംഇഎസ് നിലപാട്. ഹൈക്കോടതി ഉത്തരവിനെ അധീകരിച്ചാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും നിയമം നടപ്പാക്കുമെന്നും എംഇഎസ് അധ്യക്ഷന്‍ ഫസല്‍ ഗഫൂര്‍ പറഞ്ഞു.
അതേസമയം മതപരമായ വിഷയത്തില്‍ എംഇഎസ് ഇടപെടരുതെന്ന് മുസ്ലീം മതപണ്ഡിതരുടെ സംഘടന സമസ്ത പ്രതികരിച്ചു. മതസ്വാതന്ത്ര്യം വിലക്കുന്നതാണ് എംഇഎസ് തീരുമാനമെന്നും സമസ്ത പ്രതികരിച്ചു.