പാറ്റ്ന:ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947ല്‍ തന്നെ മുസ്ലീങ്ങള്‍ പാകിസ്ഥാനിലേക്ക് പോകേണ്ടിയിരുന്നുവെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ്. നേരത്തെയും സമാന തരത്തില്‍ നിരവധി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ വ്യക്തിയാണ് ഗിരിരാജ് സിങ്ങ്.
Also Read : കോയമ്പത്തൂര്‍ വാഹനാപകടം: ഡ്രൈവര്‍ക്കെതിര മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു
"ഇത് രാജ്യത്തിന് വേണ്ടി എല്ലാവരും നിയോഗിക്കപ്പെട്ടിരിക്കുന്ന സമയമാണ്. 1947ന് മുന്‍പ് മുഹമ്മദ് അലി ജിന്ന ഇസ്ലാമിക രാജ്യം എന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു. അന്ന് നമ്മുടെ പൂര്‍വീകരുടെ വലിയ തെറ്റിന് നാം ഇന്ന് വില കൊടുത്തുകൊണ്ടിരിക്കുകയാണ്. അന്ന് തന്നെ മുസ്ലീം സഹോദരന്മാരെ അങ്ങോട്ട് പറഞ്ഞയക്കുകയും അവിടുള്ള ഹിന്ദുക്കളെ ഇങ്ങോട്ട് കൊണ്ടു വന്നിരുന്നുവെങ്കില്‍ ഇത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടാകില്ലായിരുന്നു." ബുധനാഴ്ച ബീഹാറിലെ പൂര്‍ണിയയില്‍ വച്ച നടന്ന ഒരു പൊതു പരിപാടിയില്‍ വച്ചാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശമുണ്ടായിരിക്കുന്നത്.
അതേസമയം, കേന്ദ്ര മന്ത്രിയുടെ വിവാദ പരാമർശത്തില്‍ വിമര്‍ശനവുമായി ഇടത് നേതാവ് കനയ്യ കുമാറും രംഗത്തു വന്നു. അദ്ദേഹത്തെ ഒരു വിസാ മന്ത്രിയാക്കണമെന്നും ലാഹോറില്‍ ഒരു ട്രാവല്‍ ഏജന്‍സി തുടങ്ങണമെന്നും കുമാര്‍ പറഞ്ഞു.
വിവാദമായിരിക്കുന്ന പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളിലെ സ്ഥിര സാന്നിദ്ധ്യമാണ് ഗിരിരാജ് സിങ്ങ്. രണ്ടാം മോദി സര്‍ക്കാരില്‍ മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രാലയത്തിലെ ക്യാബിനറ്റ് മന്ത്രിയാണ് ഗിരിരാജ് സിങ്ങ്.
നേരത്തെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിന് എന്‍ഡിഎ നേതാക്കളെ പരിഹസിച്ച് ട്വീറ്റ് ഇട്ടും വിവാദത്തില്‍ പെട്ടിരുന്നു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി, എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാന് എന്നിവരെ പരിഹസിച്ചാണ് ട്വീറ്റ് ഇട്ടത്. ഇതേത്തുടർന്ന്, അമിത് ഷാ താക്കീതും നല്‍കിയിരുന്നു.
Also Read : കോയമ്പത്തൂര്‍ വാഹനാപകടം: ഡ്രൈവര്‍ക്കെതിര മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു
"ഇത് രാജ്യത്തിന് വേണ്ടി എല്ലാവരും നിയോഗിക്കപ്പെട്ടിരിക്കുന്ന സമയമാണ്. 1947ന് മുന്‍പ് മുഹമ്മദ് അലി ജിന്ന ഇസ്ലാമിക രാജ്യം എന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു. അന്ന് നമ്മുടെ പൂര്‍വീകരുടെ വലിയ തെറ്റിന് നാം ഇന്ന് വില കൊടുത്തുകൊണ്ടിരിക്കുകയാണ്. അന്ന് തന്നെ മുസ്ലീം സഹോദരന്മാരെ അങ്ങോട്ട് പറഞ്ഞയക്കുകയും അവിടുള്ള ഹിന്ദുക്കളെ ഇങ്ങോട്ട് കൊണ്ടു വന്നിരുന്നുവെങ്കില്‍ ഇത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടാകില്ലായിരുന്നു." ബുധനാഴ്ച ബീഹാറിലെ പൂര്‍ണിയയില്‍ വച്ച നടന്ന ഒരു പൊതു പരിപാടിയില്‍ വച്ചാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശമുണ്ടായിരിക്കുന്നത്.
അതേസമയം, കേന്ദ്ര മന്ത്രിയുടെ വിവാദ പരാമർശത്തില്‍ വിമര്‍ശനവുമായി ഇടത് നേതാവ് കനയ്യ കുമാറും രംഗത്തു വന്നു. അദ്ദേഹത്തെ ഒരു വിസാ മന്ത്രിയാക്കണമെന്നും ലാഹോറില്‍ ഒരു ട്രാവല്‍ ഏജന്‍സി തുടങ്ങണമെന്നും കുമാര്‍ പറഞ്ഞു.
വിവാദമായിരിക്കുന്ന പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളിലെ സ്ഥിര സാന്നിദ്ധ്യമാണ് ഗിരിരാജ് സിങ്ങ്. രണ്ടാം മോദി സര്‍ക്കാരില്‍ മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രാലയത്തിലെ ക്യാബിനറ്റ് മന്ത്രിയാണ് ഗിരിരാജ് സിങ്ങ്.
നേരത്തെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിന് എന്‍ഡിഎ നേതാക്കളെ പരിഹസിച്ച് ട്വീറ്റ് ഇട്ടും വിവാദത്തില്‍ പെട്ടിരുന്നു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി, എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാന് എന്നിവരെ പരിഹസിച്ചാണ് ട്വീറ്റ് ഇട്ടത്. ഇതേത്തുടർന്ന്, അമിത് ഷാ താക്കീതും നല്‍കിയിരുന്നു.