ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലുള്ള ഇന്ത്യൻ വ്യോമാക്രമണത്തിൽ സര്‍വ്വ കക്ഷിയോഗം വിളിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
ഇന്ന് പുലർച്ചെ മൂന്നരയ്ക്കാണ് പാകിസ്ഥാനിലെ ബലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പുകള്‍ക്കു നേരെ ഇന്ത്യ വ്യേമാക്രമണം നടത്തിയത്. അക്രമം നടത്താൻ ആളുകൾക്ക് ട്രെയിനിങ് കൊടുക്കുന്ന ക്യാമ്പുകളാണ് ഇന്ത്യ ആക്രമിച്ചത്. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് ഇതു സംബന്ധിച്ച സ്ഥിരീകരണവുമായി രംഗത്തെത്തിയത്.
വ്യോമസേനയുടെ 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഭീകര ക്യാമ്പുകള്‍ക്കു നേരെ ആക്രമണം നടത്തിയത്. നിയന്ത്രണ രേഖ കടന്ന് 1,000 കിലോഗ്രാം ബോംബുകൾ വര്‍ഷിച്ചുവെന്നും മൂന്ന് ആൽഫാ കൺട്രോൾ റൂമുകൾ തകർത്തുവെന്നും വാര്‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതിർത്തി കടന്ന് ഇന്ത്യ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് പാക് വിദേശകാര്യ സെക്രട്ടറി ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാൻ തിരിച്ചടിക്കുമെന്നും അതിനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. ഇതോടൊപ്പം ഇന്ത്യൻ വ്യോമസേന അതിർത്തി ലംഘിച്ചെന്ന് വ്യക്തമാക്കി പാക് സേനാ വക്താവ് ആസിഫ് ഗഫൂര്‍ രംഗത്തെത്തിയിരുന്നു.
ഇന്ന് പുലർച്ചെ മൂന്നരയ്ക്കാണ് പാകിസ്ഥാനിലെ ബലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പുകള്‍ക്കു നേരെ ഇന്ത്യ വ്യേമാക്രമണം നടത്തിയത്. അക്രമം നടത്താൻ ആളുകൾക്ക് ട്രെയിനിങ് കൊടുക്കുന്ന ക്യാമ്പുകളാണ് ഇന്ത്യ ആക്രമിച്ചത്. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് ഇതു സംബന്ധിച്ച സ്ഥിരീകരണവുമായി രംഗത്തെത്തിയത്.
വ്യോമസേനയുടെ 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഭീകര ക്യാമ്പുകള്‍ക്കു നേരെ ആക്രമണം നടത്തിയത്. നിയന്ത്രണ രേഖ കടന്ന് 1,000 കിലോഗ്രാം ബോംബുകൾ വര്‍ഷിച്ചുവെന്നും മൂന്ന് ആൽഫാ കൺട്രോൾ റൂമുകൾ തകർത്തുവെന്നും വാര്‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതിർത്തി കടന്ന് ഇന്ത്യ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് പാക് വിദേശകാര്യ സെക്രട്ടറി ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാൻ തിരിച്ചടിക്കുമെന്നും അതിനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. ഇതോടൊപ്പം ഇന്ത്യൻ വ്യോമസേന അതിർത്തി ലംഘിച്ചെന്ന് വ്യക്തമാക്കി പാക് സേനാ വക്താവ് ആസിഫ് ഗഫൂര്‍ രംഗത്തെത്തിയിരുന്നു.