ആപ്പ്ജില്ല

പാക് അധീന കശ്മീർ ഇന്ത്യ സ്വന്തമാക്കും; പദ്ധതി തയ്യാറെന്ന് കേന്ദ്രമന്ത്രി

എന്താണ് ചെയ്യാൻ പോകുന്നതെന്നോ എന്താണ് ചെയ്യേണ്ടെന്നോ പറയില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. എന്നാല്‍ ഒരു പദ്ധതി തയ്യാറാണെന്നും സമയമാകുമ്പോള്‍ അത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Samayam Malayalam 9 May 2020, 9:34 pm
ന്യൂഡൽഹി: കശ്മീര്‍ മുഴുവനും ഇന്ത്യയുടെ ഭാഗമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി വി കെ സിങ്. പാക് അധിന കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്നും ഒരിക്കല്‍ ഈ ഭാഗം ഇന്ത്യയുടേതായി മാറുമെന്നും വി കെ സിങ് പറഞ്ഞു. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
Samayam Malayalam വി കെ സിങ്
വി കെ സിങ്


പാകിസ്ഥാനിലെ ഭരണകര്‍ത്താക്കള്‍ക്ക് അവരുടെ രാജ്യത്തെ നിയന്ത്രിക്കാൻ പോലും കഴിയുന്നില്ലെന്നും അവിടെ ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് സൈന്യമാണ് തീരുമാനിക്കുന്നതെന്നും വി കെ സിങ് പറഞ്ഞു. പാക് അധിീന കശ്മീരിന്‍റെ ഭാഗമായ ഗിൽഗിത് - ബാള്‍ട്ടിസ്ഥാൻ പ്രദേശത്ത് തെരഞ്ഞെടുപ്പ് സംഘടിപ്പിക്കാൻ പാക് സുപ്രീം കോടതി അനുമതി നൽകിയതിനെക്കുറിച്ചും വി കെ സിങ് പ്രതികരിച്ചു. പാകിസ്ഥാനിലെ സാഹചര്യത്തില്‍ അവിടത്തെ ജനങ്ങള്‍ എന്തോ ചെയ്യാൻ ശ്രമിക്കുകയാണെന്നും അതുകൊണ്ട് ലോകം അവരെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. പാകിസ്ഥാനൊപ്പം ആരെങ്കിലും നില്‍ക്കുമെന്നു തോന്നുന്നില്ലെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു. ലോകത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുള്ള പ്രതിച്ഛായ ഉപയോഗിച്ച് ഇന്ത്യ ലോകത്തെ മുഴുവൻ ഒരുമിച്ചു നിര്‍ത്തുകയാണെന്നും ഇന്ത്യയ്ക്ക് വേണ്ടത് അവസാനം ലഭിക്കുക തന്നെ ചെയ്യുമെന്നും വി കെ സിങ് പറഞ്ഞു.

Also Read: പാകിസ്ഥാനില്‍ ബോംബ് സ്‍ഫോടനം; മേജര്‍ ഉള്‍പ്പെടെ ആറ് സൈനികര്‍ കൊല്ലപ്പെട്ടു

"കശ്മീര്‍ മുഴുവനും ഇന്ത്യയുടെ ഭാഗമാണ്. സ്വാഭാവികമായും പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാകും. ഞാൻ 12 വര്‍ഷത്തോളം കശ്മീരില്‍ ചെലവഴിച്ചിട്ടുണ്ട്. ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകുമ്പോള്‍ അവിടെ ഉണ്ടായ നാശനഷ്ടങ്ങളെപ്പറ്റി അവിടെയുള്ള ആള്‍ക്കു മാത്രമാണ് പറയാനാകൂ. പുറത്തുനിന്നുള്ളയാള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞാല്‍ അത് തെറ്റാണ്." ഹന്ദ്വാര ഏറ്റുമുട്ടലിനെപ്പറ്റി പറയുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അതേസമയം, കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടതെന്നോ ചെയ്യാൻ പോകുന്നതെന്നോ താൻ പറയില്ലെന്ന് വി കെ സിങ് പറഞ്ഞു. സമയമാകുമ്പോള്‍ അത് സംഭവിക്കുക തന്നെ ചെയ്യുമെന്ന് വി കെ സിങ് വ്യക്തമാക്കി. "ഞങ്ങള്‍ ഇതാണ് ചെയ്യാൻ പോകുന്നതെന്നോ ഇതാണ് ചെയ്യുന്നതെന്നോ ഞാൻ പറയുന്നില്ല. എന്താണ് ചെയ്യേണ്ടതെന്നോ ഞാൻ പറയില്ല. ഒരു പദ്ധതി തയ്യാറാണ്. ഒരു അവസരം വരുമ്പോള്‍ അത് നിര്‍വഹിക്കും." മന്ത്രി പറഞ്ഞു.

Also Read: COVID-19 Live Page: പശ്ചിമ ബംഗാളിൽ 108 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പാക് അധീന കശ്മീരിലെ പ്രദേശങ്ങളായ മുസാഫറാബാദ്, ഗിൽഗിത് - ബാള്‍ടിസ്ഥാൻ എന്നിവിടങ്ങളില്‍ കാലാവസ്ഥാ വകുപ്പ് നിരീക്ഷണം ആരംഭിച്ചതിനു പിന്നാലെയാണ് വി കെ സിങിന്‍റെ പ്രതികരണം. മെയ് 5 മുതലാണ് ജമ്മു കശ്മീര്‍ കാലാവസ്ഥാ സബ് ഡിവിഷന്‍റെ ഭാഗമായി ഇവിടങ്ങളിലും കാലാവസ്ഥാ നിരീക്ഷണം ആരംഭിച്ചത്. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിനു പിന്നാലെ പുറത്തു വരുന്ന ഈ നീക്കം അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്