ആപ്പ്ജില്ല

സമൂഹമാധ്യമങ്ങൾക്ക് പൂട്ടു വീഴുമോ? നിലപാട് വ്യക്തമാക്കി കേന്ദ്രം: അറിയാം 4 കാര്യങ്ങൾ

സമൂഹമാധ്യമങ്ങള്‍ക്കും ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും കൊണ്ടുവരുന്ന പുതിയ നിയമങ്ങള്‍ സംബന്ധിച്ചാണ് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

Samayam Malayalam 25 Feb 2021, 4:09 pm
കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടയിലാണ് സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര കമ്പനികളും കേന്ദ്രസര്‍ക്കാരും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്നത്. വിദേശ കമ്പനികള്‍ നിയന്ത്രിക്കുന്ന സമൂഹമാധ്യമങ്ങളെയും ഒടിടി പ്ലാറ്റ്ഫോമുകളെയും നിയന്ത്രിക്കാൻ നിയമം കൊണ്ടുവന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവദേക്കറും വാര്‍ത്താസമ്മേളനത്തിൽ നിലപാട് വ്യക്തമാക്കിയത്. സമൂഹമാധ്യമങ്ങള്‍ക്കൊപ്പം വളര്‍ന്നു വരുന്ന ഡിജിറ്റൽ മാധ്യമങ്ങളെക്കൂടി നിയന്ത്രിക്കാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ നിയമങ്ങള്‍.
Samayam Malayalam union ministers gives central government guidelines to regulate social media and ott platforms
സമൂഹമാധ്യമങ്ങൾക്ക് പൂട്ടു വീഴുമോ? നിലപാട് വ്യക്തമാക്കി കേന്ദ്രം: അറിയാം 4 കാര്യങ്ങൾ



​പരാതി പരിഹാരത്തിന് വലിയ സംവിധാനം

സമൂഹമാധ്യമങ്ങള്‍ വഴി ലഭിക്കുന്ന പരാതികള്‍ പരിഹരിക്കാനായി ത്രിതല സംവിധാനമൊരുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടാകുമെങ്കിലും സ്വയം നിയന്ത്രണം വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഒന്നാം ഘട്ടത്തിൽ സ്ഥാപനവും രണ്ടാം ഘട്ടത്തിൽ റെഗുലേറ്ററി ബോഡിയുമായിരിക്കും ഇടപെടുക. എന്നാൽ വാര്‍ത്താവിതരണ മന്ത്രാലയത്തിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതാണ് മൂന്നാമത്തെ തലം. പുതിയ സംവിധാനം നടപ്പിലാക്കാൻ ഒടിടി പ്ലാറ്റ്ഫോമുകള്‍ ഒരു ചീപ് കംപ്ലയിൻസ് ഓഫീസറെയും നോഡൽ കോണ്ടാക്ട് പേഴ്സണെയും റസിഡൻ്റ് ഗ്രീവൻസ് ഓഫീസറെയും നിയമിക്കണം.

ആരാണ് ആദ്യം പോസ്റ്റ് ചെയ്തതെന്ന വിവരം

സുപ്രീം കോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിയായിരിക്കും റഗുലേറ്ററി ബോഡി നയിന്ത്രിക്കുന്നത്. അല്ലെങ്കിൽ ബന്ധപ്പെട്ട സ്ഥാനങ്ങളിൽ സുപ്രധാന സ്ഥാനം വഹിച്ച വ്യക്തിയായാലും മതി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഏതെങ്കിലും സന്ദേശമോ ട്വീറ്റോ സംബന്ധിച്ച് പരാതി ലഭിച്ചാൽ ഏറ്റവുമാദ്യം ഈ സന്ദേശം അയച്ചത് ആരെന്നത് കമ്പനികള്‍ വ്യക്തമാക്കണം. സര്‍ക്കാര്‍ നേരിട്ടോ കോടതികളിലെ കേസുമായി ബന്ധപ്പെട്ടോ ഇത്തരം വിവരങ്ങള്‍ ചോദിച്ചാൽ നൽകിയിരിക്കണം. ദേശസുരക്ഷയ്ക്കു വേണ്ടിയോ ക്രമസമാധാനം ഉറപ്പാക്കാനായോ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടത്.

​15 ദിവസത്തിനകം പരിഹാരം വേണം

സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചാൽ 24 മണിക്കൂറിനകം പരാതി രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതിനായി ഒരു ഗ്രീവൻസ് ഓഫീസറെ തെരഞ്ഞെടുക്കണം. പരാതികള്‍ പരിഹരിക്കാൻ പ്രത്യേക സംവിധാനവും വേണം. 15 ദിവസത്തിനകം പരാതികളിൽ തീര്‍പ്പുണ്ടാക്കാൻ സാധിക്കണം. ലഭിച്ച പരാതികളിൽ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് കമ്പനികള്‍ ഒരു മാസം കൂടുമ്പോള്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും പരാതിയിൽ കഴമ്പുണ്ടെങ്കിൽ പോസ്റ്റുകള്‍ നീക്കം ചെയ്യുകയും വേണം. ഇത്തരത്തിൽ പോസ്റ്റുകള്‍ നീക്കം ചെയ്തതിൻ്റെ വിശദാംശങ്ങളും റിപ്പോര്‍ട്ടിൽ വേണം.

​പേരൻ്റ് ലോക്കും തരംതിരിവും

ഒടിടി പ്ലാറ്റ്ഫോമുകളിൽ പുറത്തിറങ്ങുന്ന സിനിമകള്‍ക്കും ഹ്രസ്വചിത്രങ്ങള്‍ക്കും ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ബാധതകമാണ്. വീഡിയോയുട സ്വഭാവത്തിന് അനുസരിച്ച് ഇവയെ പ്രായവിഭാഗങ്ങളാക്കി തിരിക്കണമെന്നാണ് നിര്‍ദേശം. എല്ലാവര്‍ക്കും കാണാവുന്നവ യു, ഏഴു വയസ്സിനു മുകളിലുള്ളവര്‍ക്ക് കാണാവുന്ന യുഎ 7 പ്ലസ്, പതിമൂന്ന് വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്ക് യുഎ 13 പ്ലസ്, 16 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്ക് യുഎ 16 പ്ലസ്, മുതിര്‍ന്നവര്‍ക്ക് മാത്രം കാണാൻ കൊള്ളാവുന്ന എ എന്നീ വിഭാഗങ്ങളിലാണ് വീഡിയോകള്‍ തരംതിരിക്കേണ്ടത്. ഒടിടി പ്ലാറ്റ്ഫോമുകള്‍ തന്നെ ഈ തരംതിരിവ് നടത്തി അപ്‍‍ലോഡ് ചെയ്യണം. കൂടാതെ യുഎ 13 പ്ലസ് മുതൽ മുകളിലേയ്ക്കുള്ള വീഡിയോകള്‍ക്കായി പേരൻ്റ് ലോക്ക് സംവിധാനവും വേണം. കൂടാതെ പതിനെട്ടു വയസ്സിനു മുകളിൽ കാണാനുള്ള ചിത്രങ്ങള്‍ക്ക് യൂസറുടെ പ്രായം തെളിയിക്കാനുള്ള സംവിധാനവും വേണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്