ന്യൂഡൽഹി: യുപിയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് പേരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) പടികൂടി. ലഖ്നൗവിൽ ആക്രമണത്തിന് പദ്ധതിയിട്ട രണ്ട് പേരെയാണ് പിടികൂടിയതെന്ന് യുപി പോലീസ് എഡിജി പ്രശാന്ത് കുമാർ വ്യക്തമാക്കി. അൽ ഖ്വയ്ദ ബന്ധമുള്ള മിന്‍ഹാസ് അഹമ്മദ്, നസിറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ഉത്തർപ്രദേശിന്റെ വിവിധ മേഖലകളിൽ സ്ഫോടനം നടത്തുക എന്നതായിരുന്നു സംഘത്തിന്റെ ഉദ്ദേശമെന്നാണ് പോലീസ് പറയുന്നത്. അല്‍ ഖ്വയ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അന്‍സാര്‍ ഗസ്വത്-ഉല്-ഹിന്ദ് (എ ജി എച്ച്) ഭീകരസംഘടനയില്‍ ഉള്‍പ്പെടുന്നവരാണ് ഇവരെന്നാണ് പോലീസ് നൽകുന്ന വിവരം.
Also Read : യുപിയിലെ ജനസംഖ്യ നിയന്ത്രണ ബില്ലിന് കാരണം കൊവിഡും ഭക്ഷ്യക്ഷാമവും? പിന്നോട്ടില്ലെന്ന് സർക്കാർ, എതിർപ്പ് തുടരുന്നു
കക്കോരിയിലെ ദബ്ബാഗ പ്രദേശത്തെ ഒരു വീട്ടില്‍ നിന്നാണ് എടിഎസ് ഭീകരരെ പിടികൂടിയത്. രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് ഇരുവരും പിടിയിലായതെന്നാണ് റിപ്പോർട്ടുകൾ. റെയ്ഡിൽ സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതായും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അതേസമയം തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേർ കൊൽക്കത്തയിൽ നിന്നും പിടിയിലായിട്ടുണ്ട്. കൊൽക്കത്ത പോലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) സൗത്ത് കൊൽക്കത്തയിൽ നിന്നാണ് ഇവരെ പിടികൂടിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടവരാണ് ഇവരെന്നാണ് കൊൽക്കത്ത പോലീസ് പറയുന്നത്.
Also Read : തർക്കം തുടരുന്നതിനിടെ പരാതി പരിഹാര ഓഫീസറെ നിയമിച്ച് ട്വിറ്റർ ഇന്ത്യ
ജമാത്ത് ഉൾ മുജാഹീദ്ദീൻ (ജെഎംബി) എന്ന തീവ്രവാദസംഘടനയിൽ അംഗങ്ങളാണ് മൂന്ന് പേരെന്നുമാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്നും മൂവരെയും ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
Also Read : യുപിയിലെ ജനസംഖ്യ നിയന്ത്രണ ബില്ലിന് കാരണം കൊവിഡും ഭക്ഷ്യക്ഷാമവും? പിന്നോട്ടില്ലെന്ന് സർക്കാർ, എതിർപ്പ് തുടരുന്നു
കക്കോരിയിലെ ദബ്ബാഗ പ്രദേശത്തെ ഒരു വീട്ടില്‍ നിന്നാണ് എടിഎസ് ഭീകരരെ പിടികൂടിയത്. രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് ഇരുവരും പിടിയിലായതെന്നാണ് റിപ്പോർട്ടുകൾ. റെയ്ഡിൽ സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതായും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അതേസമയം തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേർ കൊൽക്കത്തയിൽ നിന്നും പിടിയിലായിട്ടുണ്ട്. കൊൽക്കത്ത പോലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) സൗത്ത് കൊൽക്കത്തയിൽ നിന്നാണ് ഇവരെ പിടികൂടിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടവരാണ് ഇവരെന്നാണ് കൊൽക്കത്ത പോലീസ് പറയുന്നത്.
Also Read : തർക്കം തുടരുന്നതിനിടെ പരാതി പരിഹാര ഓഫീസറെ നിയമിച്ച് ട്വിറ്റർ ഇന്ത്യ
ജമാത്ത് ഉൾ മുജാഹീദ്ദീൻ (ജെഎംബി) എന്ന തീവ്രവാദസംഘടനയിൽ അംഗങ്ങളാണ് മൂന്ന് പേരെന്നുമാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്നും മൂവരെയും ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.