കാൺപൂർ: വിവാഹ ചടങ്ങ് പകർത്താൻ ഫോട്ടോഗ്രാഫർ എത്താത്തതിനെത്തുടർന്ന് വധു വിവാഹത്തിൽ നിന്നും പിന്മാറി. ഉത്തർ പ്രദേശിലെ കാൺപൂർ ദെഹാത് ജില്ലയിലാണ് സംഭവം. താലി കെട്ടൽ ചടങ്ങിനു മുമ്പാണ് ഫോട്ടോഗ്രാഫർ ഇല്ലെന്ന കാര്യം യുവതി മനസിലാക്കിയത്. ഇതോടെ യുവതി മണ്ഡപത്തിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു.
മംഗൾപൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിലെ കർഷകന്റെ മകളാണ് വധു. അടുത്ത ഗ്രാമമായ ഭോഗ്നിപൂരിലെ യുവാവുമായിട്ടായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് വിവാഹം നടക്കേണ്ടിയിരുന്നത്. വരനും വധുവും ഒന്നിച്ച് മണ്ഡപത്തിലേക്ക് കയറുമ്പോഴാണ് ഫോട്ടോഗ്രാഫർ ഇല്ലെന്ന സത്യം യുവതി മനസിലാക്കിയത്.
ഫോട്ടോഗ്രാഫറെ വരൻ എൽപിക്കുമെന്നായിരുന്നു വ്യവസ്ഥ. സ്വന്തം കാര്യം മനോഹരമായി നടത്താൻ അറിയാത്ത വരൻ എങ്ങനെ ജീവിതകാലം മുഴുവൻ തന്നെ നന്നായി നോക്കുമെന്ന് പറഞ്ഞാണ് വധു മണ്ഡപത്തിൽ നിന്നും ഇറങ്ങി പോയത്.
വധുവിന്റെ വീട്ടുകാർ അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും യുവതി വഴങ്ങിയില്ല. തുടർന്ന് വിഷയം പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും വഴങ്ങാൻ വധു കൂട്ടാക്കിയില്ല. ഇതോടെ വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇരു കുടുംബങ്ങളും പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും പരസ്പരം തിരികെ നൽകാൻ തയ്യാറായതോടെ പ്രശ്നം പരിഹരിക്കുകയായിരുന്നുവെന്ന് മംഗൾപൂർ എസ്ഐ ദോറി ലാൽ പറഞ്ഞു.
മംഗൾപൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിലെ കർഷകന്റെ മകളാണ് വധു. അടുത്ത ഗ്രാമമായ ഭോഗ്നിപൂരിലെ യുവാവുമായിട്ടായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് വിവാഹം നടക്കേണ്ടിയിരുന്നത്. വരനും വധുവും ഒന്നിച്ച് മണ്ഡപത്തിലേക്ക് കയറുമ്പോഴാണ് ഫോട്ടോഗ്രാഫർ ഇല്ലെന്ന സത്യം യുവതി മനസിലാക്കിയത്.
ഫോട്ടോഗ്രാഫറെ വരൻ എൽപിക്കുമെന്നായിരുന്നു വ്യവസ്ഥ. സ്വന്തം കാര്യം മനോഹരമായി നടത്താൻ അറിയാത്ത വരൻ എങ്ങനെ ജീവിതകാലം മുഴുവൻ തന്നെ നന്നായി നോക്കുമെന്ന് പറഞ്ഞാണ് വധു മണ്ഡപത്തിൽ നിന്നും ഇറങ്ങി പോയത്.
വധുവിന്റെ വീട്ടുകാർ അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും യുവതി വഴങ്ങിയില്ല. തുടർന്ന് വിഷയം പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും വഴങ്ങാൻ വധു കൂട്ടാക്കിയില്ല. ഇതോടെ വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇരു കുടുംബങ്ങളും പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും പരസ്പരം തിരികെ നൽകാൻ തയ്യാറായതോടെ പ്രശ്നം പരിഹരിക്കുകയായിരുന്നുവെന്ന് മംഗൾപൂർ എസ്ഐ ദോറി ലാൽ പറഞ്ഞു.