വാരാണസി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷിയിടിച്ചു. സംഭവത്തെതുടർന്ന് ഹെലികോപ്റ്റർ വാരാണസിയിൽ അടിയന്തരമായി നിലത്തിറക്കി. പറന്നുയർന്നതിനു പിന്നാലെയാണ് ഹെലികോപ്റ്ററിൽ പക്ഷിയിടിച്ചതെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെയായിരുന്നു സംഭവമെന്ന് അധികൃതർ അറിയിച്ചു. വാരാണസിയിൽനിന്ന് ലഖ്നൗവിലേക്കു പോകുമ്പോഴായിരുന്നു സംഭവം. ഹെലികോപ്റ്റർ നിലത്തിറക്കേണ്ടി വന്നതിന് പിന്നാലെ യോഗിയെ റോഡ് മാർഗം ബബാത്പൂരിലെ ലാൽ ബഹാദൂർ ശാസ്ത്രി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചു. തുടർന്ന് അവിടെ നിന്ന് മുഖ്യമന്ത്രി വിമാനത്തിൽ ലഖ്നൗവിലേക്ക് തിരിച്ചു.
Also Read : താമസം കാമുകനൊപ്പം, വ്ളോഗറെ നാലാം നിലയിൽനിന്ന് വലിച്ചെറിഞ്ഞ് ഭർത്താവും സംഘവും; പിടിയിലായവരിൽ രണ്ട് യുവതികളും
ഹെലികോപ്റ്റർ പറന്നുയർന്നതിന് പിന്നാലെ പക്ഷി ജനലിലാണ് ഇടിച്ചതെന്ന് അധികൃതർ പറഞ്ഞു. തുടർന്ന്, പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. വാരണാസിയിലെ പോലീസ് ലൈൻ ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ ഇറക്കിയത്.
Also Read : കഴുത്തറ്റം വെള്ളം, മുഖ്യമന്ത്രിയെ കാണാന്‍ പ്രളയജലത്തിൽ നീന്തിയെത്തി യുവാവ്, വീഡിയോ
മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഹെലികോപ്റ്റർ തിരിച്ചിറക്കാൻ തീരുമാനിച്ചതെന്ന് വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ രാജ് ശർമ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെയായിരുന്നു യോഗി ആദിത്യനാഥ് വാരണാസിയിലെത്തിയത്. അദ്ദേഹം കാശിവിശ്വനാഥ് ക്ഷേത്രം സന്ദർശിക്കുകയും അവലോകന യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
Also Read : താമസം കാമുകനൊപ്പം, വ്ളോഗറെ നാലാം നിലയിൽനിന്ന് വലിച്ചെറിഞ്ഞ് ഭർത്താവും സംഘവും; പിടിയിലായവരിൽ രണ്ട് യുവതികളും
ഹെലികോപ്റ്റർ പറന്നുയർന്നതിന് പിന്നാലെ പക്ഷി ജനലിലാണ് ഇടിച്ചതെന്ന് അധികൃതർ പറഞ്ഞു. തുടർന്ന്, പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. വാരണാസിയിലെ പോലീസ് ലൈൻ ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ ഇറക്കിയത്.
Also Read : കഴുത്തറ്റം വെള്ളം, മുഖ്യമന്ത്രിയെ കാണാന്‍ പ്രളയജലത്തിൽ നീന്തിയെത്തി യുവാവ്, വീഡിയോ
മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഹെലികോപ്റ്റർ തിരിച്ചിറക്കാൻ തീരുമാനിച്ചതെന്ന് വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ രാജ് ശർമ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെയായിരുന്നു യോഗി ആദിത്യനാഥ് വാരണാസിയിലെത്തിയത്. അദ്ദേഹം കാശിവിശ്വനാഥ് ക്ഷേത്രം സന്ദർശിക്കുകയും അവലോകന യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.