ആപ്പ്ജില്ല

പോകില്ലെന്ന് യോഗി, ക്ഷണിക്കുമെന്ന് ട്രസ്‌റ്റ്; അയോധ്യയിൽ പണിയുന്നത് പള്ളി മാത്രമല്ലെന്ന് അധികൃതർ

അയോധ്യയിലെ പള്ളി നിർമ്മാണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഐഐസിഎഫ് രംഗത്ത് വന്നത്

Samayam Malayalam 8 Aug 2020, 7:13 pm
ലക്‌നൗ: സുപ്രീംകോടതി അയോധ്യയിൽ അനുവധിച്ച് നൽകിയ പ്രദേശത്ത് ഉയരാൻ പോകുന്ന നിർമ്മണ പ്രവർത്തനങ്ങളുടെ ഉദ്ഘാടകനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ക്ഷണിക്കുമെന്ന് ഇന്തോ - ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐഐസിഎഫ്).
Samayam Malayalam യോഗി ആദിത്യനാഥ്
യോഗി ആദിത്യനാഥ്


Also Read: സ്വർണക്കടത്ത് കേസ്; എൻഐഎ സംഘം ദുബായിലേക്ക്, ലക്ഷ്യം ഫൈസൽ ഫരീദ്

സുപ്രീംകോടതിയുടെ നിർദേശപ്രകാരം പള്ളി നിർമാണത്തിനായി ധന്നിപൂർ ഗ്രാമത്തിൽ നൽകിയിട്ടുള്ള അഞ്ച് ഏക്കർ സ്ഥലത്ത് ഒരു ആശുപത്രി, ലൈബ്രറി, കമ്മ്യൂണിറ്റി കിച്ചൺ, ഗവേഷണ കേന്ദ്രം എന്നിവയും നിർമിക്കും. ഈ പദ്ധതികളുടെ ഉദ്ഘാടകനായി മുഖ്യമന്ത്രിയെ ക്ഷണിക്കുമെന്ന് ഐഐസിഎഫ് രൂപീകരിച്ച ട്രസ്‌റ്റ് സെക്രട്ടറി അഥർ ഹുസൈൻ വ്യക്തമാക്കി. സംസ്ഥാന സുന്നി സെൻട്രൽ വഖഫ് ബോർഡാണ് ട്രസ്‌റ്റ് രൂപീകരിച്ചത്.

നിർമ്മിക്കാൻ പോകുന്നത് പൊതു സൗകര്യങ്ങളാണ്. ഉദ്ഘാടകനായി എത്തുന്ന മുഖ്യമന്ത്രി ഈ പദ്ധതികളിൽ സഹായം നൽകും. പള്ളി നിർമ്മിക്കുന്നതിനായി തലസ്ഥാനടത്ത് ഓഫീസ് ആവശ്യമാണ്. ഇത് സ്ഥാപിക്കാനുള്ള ഒരുക്കം നടക്കുന്നുണ്ട്. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിർമ്മിക്കുന്ന പള്ളിക്ക് ബാബറി മസ്‌ജിദ് എന്ന് പേരിടുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. പേര് നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. പള്ളികൾക്ക് പേര് നൽകുന്ന കാര്യത്തിൽ കൂടുതൽ പ്രാധാന്യം നൽകേണ്ടതില്ലെന്നും അഥർ ഹുസൈൻ പറഞ്ഞു.

Also Read: രഹ്ന ഫാത്തിമ പോലീസിൽ കീഴടങ്ങി, നീക്കം സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളിയതോടെ

അതേസമയം അയോധ്യയിലെ പള്ളി നിർമ്മാണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് യോഗ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ചടങ്ങിന്റെ ഉദ്ഘാടനത്തിനായി തന്നെ ക്ഷണിക്കുകയാണെങ്കില്‍ ഒരു ഹിന്ദു എന്ന നിലയില്‍ പങ്കെടുക്കില്ല. ഒരു ഹിന്ദു എന്ന നിലയില്‍ എനിക്ക് എന്റെ ആരാധനാരീതി അനുസരിച്ച് ജീവിക്കാന്‍ അധികാരമുണ്ട്. പള്ളിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട യാതൊരു കക്ഷിയിലും ഞാനില്ല എന്ന യുപി മുഖ്യമന്ത്രി വ്യക്തമാക്കിയതായി എബിപി ന്യൂസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്