മീററ്റ്: ഉത്തർപ്രദേശിലെ ബുലന്ദ്‌ശഹറിൽ യുവതിയായ അമ്മയെയും 14 വയസുകാരിയായ മകളെയും കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതികൾക്ക് തക്ക ശിക്ഷ നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് അക്രമത്തിന് ഇരയായവർ.
"ഞങ്ങൾ കൊള്ളയടിക്കപ്പെട്ടു, ആക്രമിക്കപ്പെട്ടു. അവർ എന്റെ മകളോട് ചെയ്‌തതെന്താണെന്ന് എല്ലാവരും അറിഞ്ഞതാണ്... 3 മാസത്തിനകം അവർ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങൾ മൂന്നുപേരും ആത്മഹത്യ ചെയ്യും" കൂട്ടമാനഭംഗത്തിനിരയായ കുട്ടിയുടെ പിതാവ് പറഞ്ഞു.
അപമാനം മൂലം ഇപ്പോൾ സ്വന്തം നാട്ടിലേക്ക് പോകാൻ പറ്റാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് പോസ്‌റ്റിന് വെറും 100 മീറ്റർ അകലെയാണ് അക്രമം നടന്നത്. എന്നാൽ തങ്ങൾ അലറിവിളിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി ഡൽഹി-കാൺപൂർ ദേശീയപാത 91-ൽ വെച്ചാണ് കൊള്ളക്കാർ കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ തടഞ്ഞുനിർത്തി കൊള്ളയടിക്കുകയും യുവതിയെയും മകളെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്‌തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് ഇതുവരെ പോലീസിന് പിടികൂടാനായത്.
സംഭവത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.
"ഞങ്ങൾ കൊള്ളയടിക്കപ്പെട്ടു, ആക്രമിക്കപ്പെട്ടു. അവർ എന്റെ മകളോട് ചെയ്‌തതെന്താണെന്ന് എല്ലാവരും അറിഞ്ഞതാണ്... 3 മാസത്തിനകം അവർ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങൾ മൂന്നുപേരും ആത്മഹത്യ ചെയ്യും" കൂട്ടമാനഭംഗത്തിനിരയായ കുട്ടിയുടെ പിതാവ് പറഞ്ഞു.
അപമാനം മൂലം ഇപ്പോൾ സ്വന്തം നാട്ടിലേക്ക് പോകാൻ പറ്റാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് പോസ്‌റ്റിന് വെറും 100 മീറ്റർ അകലെയാണ് അക്രമം നടന്നത്. എന്നാൽ തങ്ങൾ അലറിവിളിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി ഡൽഹി-കാൺപൂർ ദേശീയപാത 91-ൽ വെച്ചാണ് കൊള്ളക്കാർ കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ തടഞ്ഞുനിർത്തി കൊള്ളയടിക്കുകയും യുവതിയെയും മകളെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്‌തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് ഇതുവരെ പോലീസിന് പിടികൂടാനായത്.
സംഭവത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.