ലഖ്നൗ: ഡോകടര്‍ കഫീൽ ഖാനെ സര്‍വീസിൽ നിന്നും പിരിച്ചുവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവ്. ട്വിറ്ററിലൂടെ കഫീൽ ഖാൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. Also Read : പ്രധാനമന്ത്രിയാകില്ലേ യോഗി? 2024 നിര്‍ണായകം; തിരക്കിട്ട ചര്‍ച്ചകള്‍ക്കായി അമിത് ഷാ യുപിയിലേക്ക്
ഗോരഖ്പുറിലെ ബി ആർ ഡി മെഡിക്കൽ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി. ആശുപത്രിയിലെ മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ധനായിരുന്നു കഫീൽ ഖാൻ. ഇദ്ദേഹം 2017 ഓഗസ്റ്റ് 22 മുതൽ സസ്പെൻഷനിലായിരുന്നു.
ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തിനു പിന്നാലെയാണ് കഫീല്‍ ഖാനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. അതേസമയം, മറ്റ് ഏഴുപേരെ കൂടി സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും അവരെ പിന്നീട്, തിരിച്ചെടുത്തതായി കഫീൽ ഖാൻ പറയുന്നു.
Also Read : ഭിത്തി ഇടിച്ച് പൊട്ടിക്കും, സ്പാനർ കൈകൊണ്ട് വളയ്ക്കും; ഇറാനിയൻ ഹൾക്കിന്റെ 'മിന്നൽ' പ്രകടനം ഇങ്ങനെ
സസ്പെൻഷനെതിരായ നിയമ പോരാട്ടം തുടരുന്നതിനിടെയാണ് സർക്കാർ കഫീൽ ഖാനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്. പിരിച്ചു വിട്ട ഉത്തരവ് ലഭിച്ചതിന് ശേഷം നിയമ നടപടിയെന്ന് കഫീൽ ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, കഫീൽ ഖാനെ പിന്തുണച്ച് പ്രിയങ്കാ ഗാന്ധി രംഗത്തുവന്നു. അദ്ദേഹത്തെ പുറത്താക്കിയ സര്‍ക്കാരിന്റെ നടപടി ദുരുദ്ദേശപരമെന്നും പ്രിയങ്ക പറഞ്ഞു. കോൺഗ്രസ് കഫീൽ ഖാനൊപ്പമെന്നും അവര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ഓക്സിജന്‍ വിതരണക്കാര്‍ക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് 63 കുട്ടികള്‍ മരിച്ചു. ഡോക്ടര്‍മാരും ജീവനക്കാരുമായി എട്ടുപേര്‍ സസ്പെന്‍ഷനിലായി, ഏഴുപേരെ തിരിച്ചെടുത്തു. ചികിത്സാപ്പിഴവ്, അഴിമതി എന്നീ ആരോപണങ്ങളില്‍നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചിട്ടും എന്നെ പുറത്താക്കി. രക്ഷിതാക്കള്‍ ഇപ്പോഴും നീതിക്കു വേണ്ടി കാത്തിരിക്കുകയാണ്- കഫീല്‍ ഖാന് ട്വീറ്റില്‍ പറയുന്നു.
Also Read : മഴതുടരുന്നു, ചെന്നൈയിൽ പ്രളയം; വിമാനത്താവളം ഭാഗീകമായി അടച്ചു
നീതിയോ അനീതിയോ നിങ്ങള്‍ തീരുമാനിക്കൂ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് അവസാനിപ്പിക്കുന്നത്. സുപ്രീം കോടതിയുടെ മുന്നിൽ നിന്നുള്ള വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഗോരഖ്പുറിലെ ബി ആർ ഡി മെഡിക്കൽ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി. ആശുപത്രിയിലെ മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ധനായിരുന്നു കഫീൽ ഖാൻ. ഇദ്ദേഹം 2017 ഓഗസ്റ്റ് 22 മുതൽ സസ്പെൻഷനിലായിരുന്നു.
ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തിനു പിന്നാലെയാണ് കഫീല്‍ ഖാനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. അതേസമയം, മറ്റ് ഏഴുപേരെ കൂടി സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും അവരെ പിന്നീട്, തിരിച്ചെടുത്തതായി കഫീൽ ഖാൻ പറയുന്നു.
Also Read : ഭിത്തി ഇടിച്ച് പൊട്ടിക്കും, സ്പാനർ കൈകൊണ്ട് വളയ്ക്കും; ഇറാനിയൻ ഹൾക്കിന്റെ 'മിന്നൽ' പ്രകടനം ഇങ്ങനെ
സസ്പെൻഷനെതിരായ നിയമ പോരാട്ടം തുടരുന്നതിനിടെയാണ് സർക്കാർ കഫീൽ ഖാനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്. പിരിച്ചു വിട്ട ഉത്തരവ് ലഭിച്ചതിന് ശേഷം നിയമ നടപടിയെന്ന് കഫീൽ ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, കഫീൽ ഖാനെ പിന്തുണച്ച് പ്രിയങ്കാ ഗാന്ധി രംഗത്തുവന്നു. അദ്ദേഹത്തെ പുറത്താക്കിയ സര്‍ക്കാരിന്റെ നടപടി ദുരുദ്ദേശപരമെന്നും പ്രിയങ്ക പറഞ്ഞു. കോൺഗ്രസ് കഫീൽ ഖാനൊപ്പമെന്നും അവര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ഓക്സിജന്‍ വിതരണക്കാര്‍ക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് 63 കുട്ടികള്‍ മരിച്ചു. ഡോക്ടര്‍മാരും ജീവനക്കാരുമായി എട്ടുപേര്‍ സസ്പെന്‍ഷനിലായി, ഏഴുപേരെ തിരിച്ചെടുത്തു. ചികിത്സാപ്പിഴവ്, അഴിമതി എന്നീ ആരോപണങ്ങളില്‍നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചിട്ടും എന്നെ പുറത്താക്കി. രക്ഷിതാക്കള്‍ ഇപ്പോഴും നീതിക്കു വേണ്ടി കാത്തിരിക്കുകയാണ്- കഫീല്‍ ഖാന് ട്വീറ്റില്‍ പറയുന്നു.
Also Read : മഴതുടരുന്നു, ചെന്നൈയിൽ പ്രളയം; വിമാനത്താവളം ഭാഗീകമായി അടച്ചു
നീതിയോ അനീതിയോ നിങ്ങള്‍ തീരുമാനിക്കൂ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് അവസാനിപ്പിക്കുന്നത്. സുപ്രീം കോടതിയുടെ മുന്നിൽ നിന്നുള്ള വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.