ന്യൂഡൽഹി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വാര്‍ത്ത നല്‍കിയെന്നു ചൂണ്ടിക്കാട്ടി ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ കേസെടുത്ത് യുപി പോലീസ്. കൊറോണ വൈറസിനെതിരെ ശ്രീരാമൻ രക്ഷിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞെന്നായിരുന്നു വയര്‍ വാര്‍ത്ത നല്‍കിയത്. കൊവിഡ് 19 ഭീതിയ്ക്കിടയിലും രാമനവമി ഉത്സവം നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്ത. തനിക്കെതിരെ കേസെടുത്തത് മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് സിദ്ധാര്‍ഥ് വരദരാജൻ പ്രതികരിച്ചു. അയോധ്യയിലാണ് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യോഗി ആദിത്യനാഥ് പറയാത്ത കാര്യം വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചുവെന്നാണ് എഫ്ഐആറില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഐപിസി 188, 505 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
Also Read: കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിലേക്ക്; മരണസംഖ്യ 47,206
മാര്‍ച്ച് 31ന് നിസാമുദ്ദീനിലെ തബ്ലീഗി സമ്മേളനവുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു വാര്‍ത്തയാണ് കേസിന് ആധാരം. വാര്‍ത്തയിലെ ഒരു പാരഗ്രാഫില്‍ കൊറോണവൈറസില്‍ നിന്ന് വിശ്വാസികളെ ശ്രീരാമൻ രക്ഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞെന്ന രീതിയിലുള്ള പരാമര്‍ശം നടത്തിയിരുന്നു. ഈ വാര്‍ത്ത ട്വീറ്റ് ചെയ്യുമ്പോള്‍ വാര്‍ത്തയിലെ ഈ വാചകം സിദ്ധാര്‍ത്ഥ് വരദരാജൻ എടുത്തു പറയുകയും ചെയ്തിരുന്നു. 'മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 2 വരെയുള്ള ദിവസങ്ങളില്‍ വലിയ രാമനവമി ഉത്സവം നടത്തുന്നതിനെപ്പറ്റിയുള്ള ആലോചനയിലായിരുന്നു യോഗി ആദിത്യനാഥ്. അന്നാണ് തബ്ലീഗി ജമാഅത്ത് സമ്മേളനം നടന്നതും. കൊറോണ വൈറസില്‍ നിന്ന് ശ്രീരാമൻ രക്ഷിച്ചു കൊള്ളും എന്നാണ് അദ്ദേഹം പറയുന്നത്.' ഇങ്ങനെയായിരുന്നു വിവാദമായ ട്വീറ്റ്.
Also Read: ദേശീയപാത അടയ്ക്കാന്‍ അധികാരമില്ല; കര്‍ണാടക അതിര്‍ത്തി തുറക്കാൻ ഉത്തരവിട്ട് ഹൈക്കോടതി
എന്നാല്‍ ഇതിനു തൊട്ടു പിന്നാലെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. ഇക്കാര്യം പറഞ്ഞത് യോഗി ആദിത്യനാഥല്ലെന്നും ഇത് അയോധ്യ ട്രസ്റ്റ് തലവനായ ആചാര്യ പരമഹംസാണ് പറഞ്ഞതെന്ന് വ്യക്തമാക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അദ്ദേഹം മാര്‍ച്ച് 25ന് ലോക്ക് ഡൗൺ ലംഘിച്ച് ഉത്സവത്തില്‍ പങ്കെടുത്തുവെന്നും വരദരാജൻ ട്വീറ്റ് ചെയ്തിരുന്നു.
Also Read: കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിലേക്ക്; മരണസംഖ്യ 47,206
മാര്‍ച്ച് 31ന് നിസാമുദ്ദീനിലെ തബ്ലീഗി സമ്മേളനവുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു വാര്‍ത്തയാണ് കേസിന് ആധാരം. വാര്‍ത്തയിലെ ഒരു പാരഗ്രാഫില്‍ കൊറോണവൈറസില്‍ നിന്ന് വിശ്വാസികളെ ശ്രീരാമൻ രക്ഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞെന്ന രീതിയിലുള്ള പരാമര്‍ശം നടത്തിയിരുന്നു. ഈ വാര്‍ത്ത ട്വീറ്റ് ചെയ്യുമ്പോള്‍ വാര്‍ത്തയിലെ ഈ വാചകം സിദ്ധാര്‍ത്ഥ് വരദരാജൻ എടുത്തു പറയുകയും ചെയ്തിരുന്നു. 'മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 2 വരെയുള്ള ദിവസങ്ങളില്‍ വലിയ രാമനവമി ഉത്സവം നടത്തുന്നതിനെപ്പറ്റിയുള്ള ആലോചനയിലായിരുന്നു യോഗി ആദിത്യനാഥ്. അന്നാണ് തബ്ലീഗി ജമാഅത്ത് സമ്മേളനം നടന്നതും. കൊറോണ വൈറസില്‍ നിന്ന് ശ്രീരാമൻ രക്ഷിച്ചു കൊള്ളും എന്നാണ് അദ്ദേഹം പറയുന്നത്.' ഇങ്ങനെയായിരുന്നു വിവാദമായ ട്വീറ്റ്.
Also Read: ദേശീയപാത അടയ്ക്കാന്‍ അധികാരമില്ല; കര്‍ണാടക അതിര്‍ത്തി തുറക്കാൻ ഉത്തരവിട്ട് ഹൈക്കോടതി
എന്നാല്‍ ഇതിനു തൊട്ടു പിന്നാലെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. ഇക്കാര്യം പറഞ്ഞത് യോഗി ആദിത്യനാഥല്ലെന്നും ഇത് അയോധ്യ ട്രസ്റ്റ് തലവനായ ആചാര്യ പരമഹംസാണ് പറഞ്ഞതെന്ന് വ്യക്തമാക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അദ്ദേഹം മാര്‍ച്ച് 25ന് ലോക്ക് ഡൗൺ ലംഘിച്ച് ഉത്സവത്തില്‍ പങ്കെടുത്തുവെന്നും വരദരാജൻ ട്വീറ്റ് ചെയ്തിരുന്നു.