ഇൻസ്റ്റഗ്രാമിൽ റീൽസിടുന്നത് തടഞ്ഞ സഹോദരങ്ങളെ കൊല്ലാൻ ശ്രമം; 24കാരി അറസ്റ്റിൽ, പോലീസുകാർക്കും മർദ്ദനം
പ്രകോപിതയായ സഹോദരി ക്രൂരമായി മർദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. സഹോദരൻ ജയ്കിഷൻ ഇടപെടാൻ ശ്രമിച്ചെങ്കിലും സഹോദരി ജയ്കിഷനെയും ആക്രമിച്ചെന്ന് ആകാശ് രാജ്പുത് പരാതിയിൽ പറയുന്നുണ്ട്
Samayam Malayalam 20 Sept 2022, 11:32 am
ഹൈലൈറ്റ്:
- ഇൻസ്റ്റഗ്രാമിൽ റീൽസ് വീഡിയോ ഇടുന്നത് തടഞ്ഞ സഹോദരങ്ങളെ മർദിച്ചു.
- 24കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ്.
- പോലീസ് സ്റ്റേഷനിൽ വെച്ചും യുവതി സഹോദരങ്ങളെ ആക്രമിച്ചു.
കാൺപൂർ: ഇൻസ്റ്റഗ്രാമിൽ (Instagram) റീൽസ് വീഡിയോ ഇടുന്നത് തടഞ്ഞ സഹോദരനെ കൊല്ലാൻ ശ്രമിച്ച 24കാരി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫറൂഖാബാദിലെ അസ്തബൽ തരായി പ്രദേശത്താണ് സംഭവം. സഹോദരങ്ങളായ ആകാശ് രാജ്പുത് ജ്യേഷ്ഠൻ ജയ്കിഷൻ രാജ്പുത് എന്നിവർ നൽകിയ പരാതിയിലാണ് യുവതിയെ മൗ ദർവാസ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
റീൽസ് വീഡിയോ ഇടുന്നത് തടഞ്ഞതിന് സഹോദരി ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് സഹോദരങ്ങൾ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനിടെ യുവതി വനിതാ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. സ്റ്റേഷനിലെത്തിയ ശേഷവും യുവതി പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് സഹോദരി ആക്രമിച്ചതെന്ന് പരാതിയിൽ സഹോദരൻ വ്യക്തമാക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ റീൽസ് വീഡിയോ ഇടുന്നത് പതിവായിരുന്നു. ഇത്തരത്തിലുള്ള് ചില വീഡിയോകളുടെ പേരിൽ സുഹൃത്തുക്കൾ പരിഹസിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം ഇക്കാര്യം സഹോദരിയെ അറിയിച്ചു.
പ്രകോപിതയായ സഹോദരി ക്രൂരമായി മർദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. സഹോദരൻ ജയ്കിഷൻ ഇടപെടാൻ ശ്രമിച്ചെങ്കിലും സഹോദരി ജയ്കിഷനെയും ആക്രമിച്ചെന്ന് ആകാശ് രാജ്പുത് പരാതിയിൽ പറയുന്നുണ്ട്. പിതാവ് ബാദം സിങ്ങിനോട് പോലും സഹോദരി പലപ്പോഴും വിചിത്രമായ രീതിയിൽ പെരുമാറിയിട്ടുണ്ടെന്ന് ആകാശ് പറഞ്ഞു.
പോലീസ് സ്റ്റേഷനിൽ വെച്ചും യുവതി ആകാശിനെ ആക്രമിക്കാൻ ശ്രമിച്ചു. യുവതിക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെതതായി ഇൻസ്പെക്ടർ അമോദ് കുമാർ സിംഗ് പറഞ്ഞു. സെക്ഷൻ 307 പ്രകാരം ഒന്ന് (കൊലപാതകശ്രമം), വനിതാ കോൺസ്റ്റബിളിനെ മർദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തതിനുമാണ് കേസെടുത്തത്. യുവതിയുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തി.
Read Latest National News and Malayalam News
റീൽസ് വീഡിയോ ഇടുന്നത് തടഞ്ഞതിന് സഹോദരി ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് സഹോദരങ്ങൾ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനിടെ യുവതി വനിതാ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. സ്റ്റേഷനിലെത്തിയ ശേഷവും യുവതി പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് സഹോദരി ആക്രമിച്ചതെന്ന് പരാതിയിൽ സഹോദരൻ വ്യക്തമാക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ റീൽസ് വീഡിയോ ഇടുന്നത് പതിവായിരുന്നു. ഇത്തരത്തിലുള്ള് ചില വീഡിയോകളുടെ പേരിൽ സുഹൃത്തുക്കൾ പരിഹസിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം ഇക്കാര്യം സഹോദരിയെ അറിയിച്ചു.
പ്രകോപിതയായ സഹോദരി ക്രൂരമായി മർദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. സഹോദരൻ ജയ്കിഷൻ ഇടപെടാൻ ശ്രമിച്ചെങ്കിലും സഹോദരി ജയ്കിഷനെയും ആക്രമിച്ചെന്ന് ആകാശ് രാജ്പുത് പരാതിയിൽ പറയുന്നുണ്ട്. പിതാവ് ബാദം സിങ്ങിനോട് പോലും സഹോദരി പലപ്പോഴും വിചിത്രമായ രീതിയിൽ പെരുമാറിയിട്ടുണ്ടെന്ന് ആകാശ് പറഞ്ഞു.
പോലീസ് സ്റ്റേഷനിൽ വെച്ചും യുവതി ആകാശിനെ ആക്രമിക്കാൻ ശ്രമിച്ചു. യുവതിക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെതതായി ഇൻസ്പെക്ടർ അമോദ് കുമാർ സിംഗ് പറഞ്ഞു. സെക്ഷൻ 307 പ്രകാരം ഒന്ന് (കൊലപാതകശ്രമം), വനിതാ കോൺസ്റ്റബിളിനെ മർദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തതിനുമാണ് കേസെടുത്തത്. യുവതിയുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തി.
Read Latest National News and Malayalam News