ന്യൂഡൽഹി: സ്വകാര്യ മേഖലിയിൽനിന്നുള്ളവരെ ഭരണതലപ്പത്തേക്ക് കൊണ്ടുവരാനുള്ള പദ്ധതിക്ക് തുടക്കം. തുടക്കമെന്നോണം ഒമ്പതുപേരെയാണ് വിവിധ വകുപ്പുകളിൽ നിയമിച്ചത്. ധനകാര്യം, സാമ്പത്തികം, കൃഷി, സഹകരണ ക്ഷേമം, വ്യോമയാനം, വാണിജ്യം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ്ജം, ഗതാഗതം തുടങ്ങിയ മേഖലകളിലാണ് നിയമനം നടത്തിയിരിക്കുന്നത്. ഫുഡ് ആന്റ് അഗ്രികൾച്ചർ മേധാവി കക്കോലി ഘോഷ്, കെപിഎംജി മേധാവി ആംബർ ദുബെ, സാർക്ക് ഡവലപ്പ്മെന്റ് ഫണ്ട് ഡയറക്ടർ രാജീവ് സക്സേന, പനാമ റിന്യൂവബിൾ ഗ്രൂപ്പ് മേധാവി ദിനേഷ് ദയാനന്ദ് ജഗ്ദാലെ, എന്‍എച്ച്പിസി ലിമിറ്റഡ് സീനിയര്‍ മാനേജര്‍ സുജിത് കുമാര്‍ ബാജ്പേയി തുടങ്ങിയവരാണ് നിയമിക്കപ്പെട്ടത്. രണ്ടുമാസത്തനുള്ളിൽ ഇവർ ചുമതല ഏറ്റെടുക്കും.
നീതി ആയോഗിന്റെ ശുപാർശപ്രകാരമാണ് സ്വകാര്യ മേഖലയിൽനിന്നുള്ളവരെ ഭരണതലപ്പത്തേക്ക് കൊണ്ടുവരാൻ നിശ്ചയിച്ചത്. മത്സരാധിഷ്ഠിത മേഖലകളിൽ ആ മേഖലയിൽ കഴിവ് തെളിയിച്ചവർത്തന്നെ വേണമെന്നായിരുന്നു നീതി ആയോഗിന്റെ ശുപാർശ. വിവിധ മേഖലകളിലെ ഡയറക്ടർ, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് 50 വിദഗ്ദരെ നിയമിക്കാനായിരുന്നു തീരുമാനം. സാധാരണ ഐഎഎസ് ഉദ്യോഗസ്ഥർ കൈകാര്യംചെയ്യുന്ന പദവിയാണിത്. അഞ്ച് വർഷംവരെ കരാർ അടിസ്ഥാനത്തിലായിരിക്കും ഇവരെ നിയമിക്കുക.
നീതി ആയോഗിന്റെ ശുപാർശപ്രകാരമാണ് സ്വകാര്യ മേഖലയിൽനിന്നുള്ളവരെ ഭരണതലപ്പത്തേക്ക് കൊണ്ടുവരാൻ നിശ്ചയിച്ചത്. മത്സരാധിഷ്ഠിത മേഖലകളിൽ ആ മേഖലയിൽ കഴിവ് തെളിയിച്ചവർത്തന്നെ വേണമെന്നായിരുന്നു നീതി ആയോഗിന്റെ ശുപാർശ. വിവിധ മേഖലകളിലെ ഡയറക്ടർ, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് 50 വിദഗ്ദരെ നിയമിക്കാനായിരുന്നു തീരുമാനം. സാധാരണ ഐഎഎസ് ഉദ്യോഗസ്ഥർ കൈകാര്യംചെയ്യുന്ന പദവിയാണിത്. അഞ്ച് വർഷംവരെ കരാർ അടിസ്ഥാനത്തിലായിരിക്കും ഇവരെ നിയമിക്കുക.