ആപ്പ്ജില്ല

മകൻ്റ സ്വഭാവത്തിൽ പൊറുതിമുട്ടി; സ്വത്തിൻ്റെ പകുതി വളർത്തുനായയ്ക്ക് എഴുതിവെച്ച് കർഷകൻ

മകൻ്റെ പെരുമാറ്റത്തിൽ മനം മടുത്തെന്നു വ്യക്തമാക്കിയ കര്‍ഷകൻ തനിക്ക് ഏറെ പ്രിയപ്പെട്ടത് തന്‍റെ നായയാണെന്ന് വിൽപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Samayam Malayalam 1 Jan 2021, 1:10 pm
ഭോപ്പാൽ: മകൻ്റെ പെരുമാറ്റത്തിൽ മനം മടുത്ത് തന്‍റെ ഭൂസ്വത്ത് വളര്‍ത്തുനായയുടെ പേരിൽ എഴുതിവെച്ച് കര്‍ഷകൻ. മധ്യപ്രദേശിലെ 50 വയസ്സുകാരനാണ് തന്‍റെ വിൽപത്രത്തിൽ മകനു പകരം വളര്‍ത്തു നായയുടെ പേര് ചേര്‍ത്തത്. മകൻ്റെ പെരുമാറ്റം കണക്കിലെടുത്ത് സ്വത്ത്മകനു നല്‍കേണ്ടെന്നു തീരുമാനിച്ച ഓം നാരായൺ വര്‍മ പകുതി സ്വത്ത് ഭാര്യയുടെ പേര്‍ക്കും ബാക്കി ജാക്കി എന്ന വളര്‍ത്തുനായയ്ക്കുമായി നല്‍കുകയായിരുന്നു.
Samayam Malayalam dog will
പ്രതീകാത്മക ചിത്രം Photo: The Times of India/File


Also Read: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും; നോട്ടീസ് ഉടൻ നൽകും

രണ്ട് ദിവസം മുൻപാണ് ഈ വിൽപത്രം നോട്ടറൈസ് ചെയ്തതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നാലേക്കറോളം ഭൂമിയാണ് മധ്യപ്രദേശ് ഛിന്ദ്വാരാ ജില്ലയിൽ ഓം നാരായൺ വര്‍മയ്ക്ക് ഉള്ളത്. ഇതു തുല്യമായാണ് വീതിച്ചത്. തന്‍റെ നായ വളരെ നന്നായാണ് നോക്കിയതെന്നും നായ ഏറെ പ്രിയപ്പെട്ടതാണെന്നും ഓം നാരായൺ വര്‍മ വിൽപത്രത്തിൽ എഴുതിയിട്ടുണ്ട്.

Also Read: 619 കോടിരൂപ 'അഴിമതി' വെളിച്ചത്ത് കൊണ്ടുവന്ന ഐപിഎസുകാരിക്ക് സ്ഥലംമാറ്റം

"എൻ്റെ മരണശേഷം എൻ്റെ ഭാര്യ ചമ്പാ വര്‍മയ്ക്കം എൻ്റെ നായയ്ക്കുമായിരിക്കും സ്വത്തിനും ഭൂമിയ്ക്കുമുള്ള അവകാശം. നായയെ പരിപാലിയ്ക്കുന്നയാള്‍ക്ക് നായയുടെ പേരിൽ എഴുതി വെച്ചിരിക്കുന്ന സ്വത്തിൻ്റെ അവകാശം ലഭിക്കും. " വിൽപത്രത്തിൽ അദ്ദേഹം വ്യക്തമാക്കി. നായയുടെ മരണശേഷം നായയെ പരിപാലിച്ചയാള്‍ക്ക് സ്വത്തിൻ്റെ അവകാശം കൈമാറ്റം ചെയ്യപ്പെടുമെന്നും വിൽപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്