ആപ്പ്ജില്ല

Income Tax Slabs: ആദായ നികുതിയിൽ ഇളവ്; പരിധി അഞ്ച് ലക്ഷമായി ഉയര്‍ത്തി

നരേന്ദ്രമോദി സർക്കാരിൻ്റെ ആറാമത്തെ ബജറ്റാണ് പീയൂഷ് ഗോയൽ അവതരിപ്പിക്കുന്നത്. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ചികിത്സയ്ക്കായി യുഎസിൽ പോയതിനെ തുടർന്നാണ് റെയിൽവേ മന്ത്രിയായ ഗോയൽ വകുപ്പ് ഏറ്റെടുത്തത്.

Samayam Malayalam 1 Feb 2019, 4:07 pm

ഹൈലൈറ്റ്:

  • അടിസ്ഥാന വരുമാന പരിധി അഞ്ച് ലക്ഷമായി ഉയര്‍ത്തി.
  • നിലവിൽ ആദായനികുതി കണക്കാക്കുന്നത് 2.5 ലക്ഷം വരുമാനം എന്ന കണക്കിലായിരുന്നു.
  • നരേന്ദ്രമോദി സർക്കാരിൻ്റെ ആറാമത്തെ ബജറ്റാണ് പീയൂഷ് ഗോയൽ അവതരിപ്പിക്കുന്നത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ന്യൂഡല്‍ഹി: ആദായ നികുതിയിൽ സമ്പൂര്‍ണ ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി പീയൂഷ് ഗോയൽ. ആദായ നികുതി കണക്കാക്കുന്നതിനുള്ള അടിസ്ഥാന വരുമാന പരിധി അഞ്ച് ലക്ഷമായി ഉയര്‍ത്തുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ ആദായനികുതി ചുമത്തുന്നത് 2.5 ലക്ഷം വരുമാനം എന്ന കണക്കിലായിരുന്നു.
രാജ്യത്തെ മൂന്ന് കോടി ഇടത്തരം ആദായ നികുതി ദായകർക്ക് ഗുണം ലഭിക്കുമെന്നാണ് ബജറ്റിൽ വ്യക്തമാക്കുന്നത്. അതോടൊപ്പം ആദായ നികുതി നിയമം 80 സി പ്രകാരം ലഭ്യമാകുന്ന ഇളവുകളുടെ പരിധി ഒന്നര ലക്ഷത്തിൽ നിലനിർത്തി. ഇത് നിലവിൽ വരുന്നതോടെ പിഎഫ് ഉപയോഗപ്പെടുത്തി 6.5 ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായ നികുതി നൽകേണ്ടി വരില്ല.

നരേന്ദ്രമോദി സർക്കാരിൻ്റെ ആറാമത്തെ ബജറ്റാണ് പീയൂഷ് ഗോയൽ അവതരിപ്പിക്കുന്നത്. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ചികിത്സയ്ക്കായി യുഎസിൽ പോയതിനെ തുടർന്നാണ് റെയിൽവേ മന്ത്രിയായ ഗോയൽ വകുപ്പ് ഏറ്റെടുത്തത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബഡ്ജറ്റിൽ മധ്യവര്‍ഗത്തിനും കര്‍ഷകര്‍ക്കും ഇളവുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടക്കാല ബജറ്റ് പൊതു ബജറ്റിനു തുല്യമായിമാറുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെ പ്രതിപക്ഷം നിയമപരമായി നേരിടാൻ ഒരുങ്ങുകയാണ്.

അതേസമയം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആറാമത് ബജറ്റിൽ ചെപ്പടി വിദ്യകള്‍ മാത്രമായിരിക്കുമെന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജുൻ ഖാര്‍ഗെ പരിഹസിച്ചു. ലോക്സഭാ തിര‍ഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് ബജറ്റ് ജനപ്രീയമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്