ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണറായി ഉർജിത്ത് പട്ടേലിനെ നിയമിച്ചു. നിലവിലെ ഗവർണറായ രഘുറാം രാജൻ സ്ഥാനമൊഴിയുന്നതിനാലാണ് പുതിയ നിയമനം.
സെപ്‌തംബർ നാലിനാണ് രഘുറാം രാജൻ മൂന്ന് വർഷ കാലയളവ് പൂർത്തിയാക്കി സ്ഥാനമൊഴിയുന്നത്. അന്നുതന്നെ ഉർജിത്ത് പട്ടേൽ സ്ഥാനമേൽക്കും. കാലാവധി പൂര്‍ത്തിയായതിനു ശേഷം സേവനം തുടരാന്‍ താല്‍പര്യമില്ലെന്ന് ജൂണിൽ രഘുറാം രാജൻ അറിയിച്ചിരുന്നു.
ക്യാബിനറ്റ് സെക്രട്ടറി ചുമതല വഹിക്കുന്ന ഫിനാന്‍ഷ്യല്‍ സെക്‌ടർര്‍ റെഗുലേറ്ററി അപ്പോയ്ന്‍മെന്റ് സേർച്ച് കമ്മിറ്റിയാണ് ഉര്‍ജിത് പട്ടേലിന്റെ പേര് ശുപാര്‍ശ ചെയ്‌തത്.
റിസർവ് ബാങ്കിന്റെ നാല് ഡെപ്യൂട്ടി ഗവർണർമാരിൽ ഒരാളാണ് 52-കാരനായ ഉർജിത്ത് പട്ടേൽ. 2013 മുതൽ സെൻട്രൽ ബാങ്കിന്റെ സാമ്പത്തിക നയ വകുപ്പ് കൈകാര്യം ചെയ്‌തിരുന്നതും ഉർജിത്ത് പട്ടേൽ ആണ്. പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി ഉപഭോക്തൃ വില സൂചിക ആര്‍ബിഐ അംഗീകരിച്ചത് ഉര്‍ജിത് പട്ടേല്‍ അടങ്ങിയ പാനലിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു.
സംയുക്ത നാണ്യനയ പരിശോധന കമ്മിറ്റിയുടെ പ്രവര്‍ത്തന ഘടന ആര്‍ബിഐയ്ക്ക് നിര്‍ദ്ദേശിച്ച പാനലിലെ പ്രധാനിയും ഉര്‍ജിത് പട്ടേലായിരുന്നു.
സെപ്‌തംബർ നാലിനാണ് രഘുറാം രാജൻ മൂന്ന് വർഷ കാലയളവ് പൂർത്തിയാക്കി സ്ഥാനമൊഴിയുന്നത്. അന്നുതന്നെ ഉർജിത്ത് പട്ടേൽ സ്ഥാനമേൽക്കും. കാലാവധി പൂര്‍ത്തിയായതിനു ശേഷം സേവനം തുടരാന്‍ താല്‍പര്യമില്ലെന്ന് ജൂണിൽ രഘുറാം രാജൻ അറിയിച്ചിരുന്നു.
ക്യാബിനറ്റ് സെക്രട്ടറി ചുമതല വഹിക്കുന്ന ഫിനാന്‍ഷ്യല്‍ സെക്‌ടർര്‍ റെഗുലേറ്ററി അപ്പോയ്ന്‍മെന്റ് സേർച്ച് കമ്മിറ്റിയാണ് ഉര്‍ജിത് പട്ടേലിന്റെ പേര് ശുപാര്‍ശ ചെയ്‌തത്.
റിസർവ് ബാങ്കിന്റെ നാല് ഡെപ്യൂട്ടി ഗവർണർമാരിൽ ഒരാളാണ് 52-കാരനായ ഉർജിത്ത് പട്ടേൽ. 2013 മുതൽ സെൻട്രൽ ബാങ്കിന്റെ സാമ്പത്തിക നയ വകുപ്പ് കൈകാര്യം ചെയ്‌തിരുന്നതും ഉർജിത്ത് പട്ടേൽ ആണ്. പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി ഉപഭോക്തൃ വില സൂചിക ആര്‍ബിഐ അംഗീകരിച്ചത് ഉര്‍ജിത് പട്ടേല്‍ അടങ്ങിയ പാനലിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു.
സംയുക്ത നാണ്യനയ പരിശോധന കമ്മിറ്റിയുടെ പ്രവര്‍ത്തന ഘടന ആര്‍ബിഐയ്ക്ക് നിര്‍ദ്ദേശിച്ച പാനലിലെ പ്രധാനിയും ഉര്‍ജിത് പട്ടേലായിരുന്നു.