ന്യൂഡൽഹി: സംസ്കൃതം എഴുതുകയും പഠിക്കുകയും ചെയ്താൽ ബുദ്ധിവളര്‍ച്ചയുണ്ടാകുമെന്ന് അവകാശപ്പെട്ട് ഗവേഷണഫലം. ശാസ്ത്രജ്ഞനായ ജയിംസ് ഹാര്‍ട്സെൽ ആണ് ഇതു സംബന്ധിച്ച ലേഖനം സയിന്‍റിഫിക് അമേരിക്കൻ ജേണലിൽ പ്രസിദ്ധീകരിച്ചത്. ഹാര്‍വാഡ് സര്‍വകലാശാലയിൽ നിന്ന് സംസ്കൃതം പഠിച്ചയാളാണ് ഗവേഷകൻ.
ഇറ്റലിയിലെ ട്രോൻ്റോ സര്‍വകലാശാലയിലെ തന്‍റെ സഹപ്രവര്‍ത്തകരുടെയും ഹരിയാനയിലെ നാഷണൽ ബ്രെയിൻ റിസര്‍ച്ച് സെന്‍ററിലെ ഡോ. തന്മയ് നാഥ്, ഡോ. നന്ദിനി ചാറ്റര്‍ജി എന്നിവരുമായി ചേര്‍ന്ന് നടത്തിയ ഗവേഷണങ്ഹളുടെ അടിസ്ഥാനത്തിലാണ് സംസ്കൃതം എഴുതുകയും വായിക്കുകയും ചെയ്താൽ ചിന്താശക്തി വര്‍ദ്ധിക്കുമെന്ന് ഹര്‍ട്സെൽ വാദിക്കുന്നത്.
ഗവേഷണത്തിൽ പങ്കെടുത്ത 42 പേരിൽ 21 പേര്‍ ശാസ്ത്രീയമായി യജുര്‍വേദം പഠിച്ചവരായിരുന്നു. സംസ്കൃതം അഭ്യസിച്ചവരും അഭ്യസിക്കാത്തവുടെയും ഓര്‍മ്മശക്തി, ബുദ്ധിനിലവാരം തുടങ്ങിയവയൊക്കെ താരതമ്യം ചെയ്താണ് ഗവേഷണഫലത്തിലെത്തിയത്. ശരിയായി ചിന്തിക്കാൻ സംസ്കൃതപഠനം സഹായിക്കുമെന്നാണ് ഹര്‍ട്സെൽ പറയുന്നത്.
ഇന്ത്യയും ട്രേൻ്റോ സര്‍വകലാശാലയും ചേര്‍ന്നാണ് ഗവേഷണഫണ്ട് അനുവദിച്ചത്.
ഇറ്റലിയിലെ ട്രോൻ്റോ സര്‍വകലാശാലയിലെ തന്‍റെ സഹപ്രവര്‍ത്തകരുടെയും ഹരിയാനയിലെ നാഷണൽ ബ്രെയിൻ റിസര്‍ച്ച് സെന്‍ററിലെ ഡോ. തന്മയ് നാഥ്, ഡോ. നന്ദിനി ചാറ്റര്‍ജി എന്നിവരുമായി ചേര്‍ന്ന് നടത്തിയ ഗവേഷണങ്ഹളുടെ അടിസ്ഥാനത്തിലാണ് സംസ്കൃതം എഴുതുകയും വായിക്കുകയും ചെയ്താൽ ചിന്താശക്തി വര്‍ദ്ധിക്കുമെന്ന് ഹര്‍ട്സെൽ വാദിക്കുന്നത്.
ഗവേഷണത്തിൽ പങ്കെടുത്ത 42 പേരിൽ 21 പേര്‍ ശാസ്ത്രീയമായി യജുര്‍വേദം പഠിച്ചവരായിരുന്നു. സംസ്കൃതം അഭ്യസിച്ചവരും അഭ്യസിക്കാത്തവുടെയും ഓര്‍മ്മശക്തി, ബുദ്ധിനിലവാരം തുടങ്ങിയവയൊക്കെ താരതമ്യം ചെയ്താണ് ഗവേഷണഫലത്തിലെത്തിയത്. ശരിയായി ചിന്തിക്കാൻ സംസ്കൃതപഠനം സഹായിക്കുമെന്നാണ് ഹര്‍ട്സെൽ പറയുന്നത്.
ഇന്ത്യയും ട്രേൻ്റോ സര്‍വകലാശാലയും ചേര്‍ന്നാണ് ഗവേഷണഫണ്ട് അനുവദിച്ചത്.