ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 12 ജില്ലകളിലെ 61 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 692 സ്ഥാനാർഥികൾ ജനവിധി തേടുന്ന ഈ ഘട്ടത്തിൽ 2.24 കോടി വോട്ടർമാരാണുള്ളത്. സംസ്ഥാനത്ത് ഭരണകക്ഷിയായ ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ് ഈ ഘട്ടം. സുൽത്താൻപുർ, ചിത്രകൂട്, പ്രതാപ്‌ഗഢ്, കൗശംബി, പ്രയാഗ്‌രാജ്, ബാരാബങ്കി, ബഹറായ്‌ച്ച്, ശ്രാവസ്‌തി, ഗോണ്ട, അമേത്തി, റായ്‌ബറേലി തുടങ്ങിയ ജില്ലകളിലാണ് അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഇതോടെ സംസ്ഥാനത്തെ 403 നിയമസഭ സീറ്റുകളിൽ 292 എണ്ണത്തിലെ തെരഞ്ഞെടുപ്പും പൂർത്തിയാകും.
Also Read : 'മൊളട്ടോവ് കോക്ടെയ്‌ൽ'; റഷ്യയ്ക്കെതിരെ ആയുധമെടുത്ത് യുക്രൈൻ ജനത; പെട്രോൾ ബോംബ് നിർമ്മിക്കാൻ സർക്കാർ ആഹ്വാനം
കൗശാംബി ജില്ലയിലെ സിരാത്തുമണ്ഡലത്തില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, അലഹാബാദ് വെസ്റ്റില്‍ സിദ്ധാര്‍ഥ് നാഥ് സിങ്, പ്രതാപ്ഗഢില്‍ രാജേന്ദ്ര സിങ്, മങ്കാപുരില്‍ രമാപതി ശാസ്ത്രി, അലഹാബാദ് സൗത്തില്‍ നന്ദ് ഗോപാല്‍ ഗുപ്ത നാദി എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധിതേടുന്ന പ്രമുഖര്‍.
Also Read : യുക്രൈനില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി; സംഘത്തിൽ 29 മലയാളികൾ
ബിജെപിയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് മണ്ഡലങ്ങളിൽ പ്രചാരണം നയിച്ചത്. മറുവശത്ത് സമാജ് വാദി പാർട്ടിയ്ക്കായി അഖിലേഷ് യാദവ്, ബിഎസ്പിയ്ക്കായി മായാവതി, കോൺഗ്രസിനായി പ്രിയങ്ക ഗാന്ധി എന്നിവരും പ്രചരണ രംഗത്ത് സജീവമായിരുന്നു. സംസ്ഥാനത്ത് അവശേഷിക്കുന്ന രണ്ട് ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പ് മാർച്ച് 3, 7 തീയതികളിൽ നടക്കും പത്താം തീയതിയാണ് ഫലപ്രഖ്യാപനം.
Also Read : 'മൊളട്ടോവ് കോക്ടെയ്‌ൽ'; റഷ്യയ്ക്കെതിരെ ആയുധമെടുത്ത് യുക്രൈൻ ജനത; പെട്രോൾ ബോംബ് നിർമ്മിക്കാൻ സർക്കാർ ആഹ്വാനം
കൗശാംബി ജില്ലയിലെ സിരാത്തുമണ്ഡലത്തില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, അലഹാബാദ് വെസ്റ്റില്‍ സിദ്ധാര്‍ഥ് നാഥ് സിങ്, പ്രതാപ്ഗഢില്‍ രാജേന്ദ്ര സിങ്, മങ്കാപുരില്‍ രമാപതി ശാസ്ത്രി, അലഹാബാദ് സൗത്തില്‍ നന്ദ് ഗോപാല്‍ ഗുപ്ത നാദി എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധിതേടുന്ന പ്രമുഖര്‍.
Also Read : യുക്രൈനില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി; സംഘത്തിൽ 29 മലയാളികൾ
ബിജെപിയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് മണ്ഡലങ്ങളിൽ പ്രചാരണം നയിച്ചത്. മറുവശത്ത് സമാജ് വാദി പാർട്ടിയ്ക്കായി അഖിലേഷ് യാദവ്, ബിഎസ്പിയ്ക്കായി മായാവതി, കോൺഗ്രസിനായി പ്രിയങ്ക ഗാന്ധി എന്നിവരും പ്രചരണ രംഗത്ത് സജീവമായിരുന്നു. സംസ്ഥാനത്ത് അവശേഷിക്കുന്ന രണ്ട് ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പ് മാർച്ച് 3, 7 തീയതികളിൽ നടക്കും പത്താം തീയതിയാണ് ഫലപ്രഖ്യാപനം.