ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഗരുഡ് ഗംഗാ നദിയിലെ വെള്ളത്തിന് ഔഷധഗുണം ഏറെയെന്ന് ലോക്‌സഭയിൽ ബിജെപി എംപി. പ്രസവം സുഖകരമാക്കാനും പാമ്പു കടിയേറ്റാൽ സുഖം പ്രാപിക്കാനും ഉത്തരാഖണ്ഡിലെ ഗരുഡ് ഗംഗാ നദിയിലെ വെള്ളം കുടിച്ചാൽ മതിയെന്നാണ് എംപിയുടെ വാദം. ലോക്‌സഭാ എംപിയും ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷനുമായ അജയ് ഭട്ടാണ് ലോക്‌സഭയിൽ ഇക്കാര്യം വിശദമാക്കിയത്.
ഗരുഡ് ഗംഗാ നദിയിലെ വെള്ളത്തിനും കല്ലുകൾക്കും ഔഷധഗുണമുണ്ടെന്നാണ് എംപി ലോക്സഭയിൽ പറഞ്ഞത്. നദിയിലെ വെള്ളത്തിൽ നിന്ന് ലഭിക്കുന്ന കല്ലുകൾ പാമ്പ് കടിയേറ്റ ഭാഗത്ത് ഉരസിയാൽ വിഷം ബാധിക്കില്ലെന്നും അപകടം ഒഴിവാക്കാൻ കഴിയുമെന്നും അജയ് ഭട്ട് ലോക്‌സഭയിൽ പറഞ്ഞു. വ്യാഴാഴ്ച ലോക്സഭയിൽ നടന്ന സെന്റർ കൗൺസിൽ അമെൻഡ്‍മെന്‍റ് (ഹോമിയോപ്പതി) ബില്ലിനെ കുറിച്ചുള്ള ചർച്ചയിലാണ് ഗരുഡ് ഗംഗാ നദിയുടെ ഔഷധഗുണങ്ങളെ കുറിച്ച് എംപി സംസാരിച്ചത്.
പ്രതിപക്ഷം എന്തിനാണ് ഹോമിയോ,സിദ്ധ, യുനാനി, ആയുർവേദ ചികിത്സാരീതികൾ പരിഹസിക്കുന്നതെന്നും ചർച്ചക്കിടെ എംപി ചോദിച്ചു. തീരെ കുറച്ച് ആൾക്കാർക്ക് മാത്രമേ നദിയുടെ ഔഷധ ഗുണങ്ങളെ കുറിച്ച് അറിയൂ എന്നും അജയ് ഭട്ട് സഭയിൽ പറഞ്ഞു. പ്രസവം സുഖകരമായി നടക്കാൻ നദിയിലെ കല്ലുകളും വെള്ളവും സഹായിക്കും. നദിയിലെ കല്ല് വയറിൽ ഉരസുകയോ കല്ല് പൊടിച്ച് നദിയിലെ വെള്ളത്തിൽ ചേർത്ത് കുടിച്ചാൽ സിസേറിയൻ പോലും ഒഴിവാക്കാമെന്നും അജയ് ഭട്ട് സഭയിൽ പറഞ്ഞു.
ഗരുഡ് ഗംഗാ നദിയിലെ വെള്ളത്തിനും കല്ലുകൾക്കും ഔഷധഗുണമുണ്ടെന്നാണ് എംപി ലോക്സഭയിൽ പറഞ്ഞത്. നദിയിലെ വെള്ളത്തിൽ നിന്ന് ലഭിക്കുന്ന കല്ലുകൾ പാമ്പ് കടിയേറ്റ ഭാഗത്ത് ഉരസിയാൽ വിഷം ബാധിക്കില്ലെന്നും അപകടം ഒഴിവാക്കാൻ കഴിയുമെന്നും അജയ് ഭട്ട് ലോക്‌സഭയിൽ പറഞ്ഞു. വ്യാഴാഴ്ച ലോക്സഭയിൽ നടന്ന സെന്റർ കൗൺസിൽ അമെൻഡ്‍മെന്‍റ് (ഹോമിയോപ്പതി) ബില്ലിനെ കുറിച്ചുള്ള ചർച്ചയിലാണ് ഗരുഡ് ഗംഗാ നദിയുടെ ഔഷധഗുണങ്ങളെ കുറിച്ച് എംപി സംസാരിച്ചത്.
പ്രതിപക്ഷം എന്തിനാണ് ഹോമിയോ,സിദ്ധ, യുനാനി, ആയുർവേദ ചികിത്സാരീതികൾ പരിഹസിക്കുന്നതെന്നും ചർച്ചക്കിടെ എംപി ചോദിച്ചു. തീരെ കുറച്ച് ആൾക്കാർക്ക് മാത്രമേ നദിയുടെ ഔഷധ ഗുണങ്ങളെ കുറിച്ച് അറിയൂ എന്നും അജയ് ഭട്ട് സഭയിൽ പറഞ്ഞു. പ്രസവം സുഖകരമായി നടക്കാൻ നദിയിലെ കല്ലുകളും വെള്ളവും സഹായിക്കും. നദിയിലെ കല്ല് വയറിൽ ഉരസുകയോ കല്ല് പൊടിച്ച് നദിയിലെ വെള്ളത്തിൽ ചേർത്ത് കുടിച്ചാൽ സിസേറിയൻ പോലും ഒഴിവാക്കാമെന്നും അജയ് ഭട്ട് സഭയിൽ പറഞ്ഞു.