കൊൽക്കത്ത: ബിജെപിയെ പരാജയപ്പെടുത്താൻ അടവുനയത്തിൽ കടുംപിടിത്തമല്ല വഴക്കമാണ് വേണ്ടതെന്ന് വി.എസ്.അച്യുതാനന്ദൻ. കേന്ദ്ര കമ്മിറ്റിക്ക് നൽകിയ കത്തിലാണ് സീതാറാം യെച്ചൂരിയുടെ നിലപാടിനോട് യോജിച്ചുകൊണ്ടുള്ള കത്ത് വി.എസ് നൽകിയത്. സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്‍റെ കരട് ചർച്ച ചെയ്യാനുള്ള കേന്ദ്ര കമ്മിറ്റി യോഗത്തിനാണ് വി.എസ് കത്ത് നൽകിയത്.
എന്നാൽ, കാരാട്ട് പക്ഷത്തോടൊപ്പം നിൽക്കുന്ന കേരള ഘടകം കോൺഗ്രസുമായി ഒരു തരത്തിലും സഹകരണം പാടില്ലെന്നാണ് വാദിക്കുന്നത്. പിണറായിയും ഈ അഭിപ്രായത്തോട് യോജിച്ചു. ഡോക്ടറുടെ നിർദേശ പ്രകാരം വിശ്രമത്തിലായതിനാലാണ് വി.എസ് യോഗത്തിൽ പങ്കെടുക്കാതെ സിസിക്ക് കത്ത് നൽകിയത്. സിസി യോഗം നാളെ സമാപിക്കും. കേരളത്തിൽ നിന്നുള്ള അംഗങ്ങളായ എ.കെ.ബാലൻ, എ.വിജയരാഘവൻ, എളമരം കരീം, ഇ.പി.ജയരാജൻ എന്നിവരുൾപ്പടെ 25 പേർ ഇന്നലെ യോഗത്തിൽ സംസാരിച്ചു.
എന്നാൽ, കാരാട്ട് പക്ഷത്തോടൊപ്പം നിൽക്കുന്ന കേരള ഘടകം കോൺഗ്രസുമായി ഒരു തരത്തിലും സഹകരണം പാടില്ലെന്നാണ് വാദിക്കുന്നത്. പിണറായിയും ഈ അഭിപ്രായത്തോട് യോജിച്ചു. ഡോക്ടറുടെ നിർദേശ പ്രകാരം വിശ്രമത്തിലായതിനാലാണ് വി.എസ് യോഗത്തിൽ പങ്കെടുക്കാതെ സിസിക്ക് കത്ത് നൽകിയത്. സിസി യോഗം നാളെ സമാപിക്കും. കേരളത്തിൽ നിന്നുള്ള അംഗങ്ങളായ എ.കെ.ബാലൻ, എ.വിജയരാഘവൻ, എളമരം കരീം, ഇ.പി.ജയരാജൻ എന്നിവരുൾപ്പടെ 25 പേർ ഇന്നലെ യോഗത്തിൽ സംസാരിച്ചു.