ആപ്പ്ജില്ല

അടുത്ത വർഷം ആദ്യത്തോടെ രാജ്യത്ത് കൊവിഡ് വാക്സിൻ ലഭ്യമായേക്കും: കേന്ദ്ര ആരോഗ്യമന്ത്രി

അടുത്ത വർഷം ആദ്യത്തോടെ വാക്സിൻ ലഭിക്കുമെന്നാണ് പ്രതീക്ഷ, ഒന്നിലധികം സ്രോതസ്സുകളിൽ നിന്നായി വാക്സിൻ ലഭിച്ചേക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ

Samayam Malayalam 13 Oct 2020, 4:57 pm
ന്യൂഡൽഹി: അടുത്ത വർഷം ആദ്യത്തോടെ രാജ്യത്ത് കൊവിഡ്-19 പ്രതിരോധ വാക്സിൻ ലഭ്യമായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ഒന്നിലധികം സ്രോതസ്സുകളിൽനിന്ന് വാക്സിൻ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരുടെ സംഘത്തിന്‍റെ യോഗത്തിലാണ് മന്ത്രിയുടെ വാക്കുകൾ.
Samayam Malayalam Dr Harsh Vardhan
ഡോ ഹർഷ് വർധൻ. PHOTO: TOI


'അടുത്ത വർഷം ആദ്യത്തോടെ വാക്സിൻ ലഭിക്കുമെന്നാണ് പ്രതീക്ഷ, ഒന്നിലധികം സ്രോതസ്സുകളിൽ നിന്നായി വാക്സിൻ ലഭിച്ചേക്കും. ആർക്കാണ് ആദ്യം വാക്സിൻ ലഭ്യമാക്കേണ്ടതെന്നും വാക്സിൻ വിതരണം നടത്തുന്നത് സംബന്ധിച്ചും വിദഗ്ധ സംഘം ഇതിനകം തന്നെ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുകയും ആസൂത്രണങ്ങൾ നടത്തുകയും ചെയ്തു.' ഹർഷ് വർധൻ പറഞ്ഞു.

Also Read : വാക്സിൻ ആദ്യം ആര്‍ക്ക്? പരിഗണിക്കുന്നത് 'രണ്ട് കാര്യങ്ങൾ'

നിലവിൽ നാലു കൊവിഡ് വാക്സിനുകളുടെ പ്രീ- ക്ലിനിക്കൽ ട്രയലുകൾ ഇന്ത്യയിൽ നടക്കുന്നുണ്ട്. 2021 ആദ്യപാദത്തിൽ തന്നെ വാക്സിൻ ലഭ്യമാകുമെന്ന് മന്ത്രി നേരത്തെയും പറഞ്ഞിരുന്നു.

കഴിഞ്ഞദിവസം വാക്സിൻ വിതരണത്തെക്കുറിച്ച് പ്രതികരിക്കുന്നതിനിടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്സിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും രോഗത്തിന്‍റെ ഭീഷണി ഏറ്റവുമധികം നേരിടുന്നവര്‍ക്കായിരിക്കും ആദ്യം വാക്സിൻ ലഭ്യമാക്കുകയെന്നും ഹര്‍ഷ് വര്‍ധൻ വ്യക്തമാക്കിയിരുന്നു.

Also Read : 'അപകടകരമായ പ്രവണത'; കൊവിഡ് പടരുമ്പോൾ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

'ഇന്ത്യൻ ജനസംഖ്യയുടെ വലുപ്പം പരിഗണിക്കുമ്പോള്‍ രാജ്യത്തു മുഴുവൻ വാക്സിനേഷൻ നടപ്പാക്കാൻ ഒരു വാക്സിനോ വാക്സിൻ നിര്‍മാതാവിനോ സാധിക്കില്ല. അതുകൊണ്ട് ഇന്ത്യൻ ജനതയ്ക്ക് പലതരം കൊവിഡ് 19 വാക്സിനുകള്‍ ലഭ്യമാക്കാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.' എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.

രാജ്യത്ത് പരീക്ഷണഘട്ടത്തിലുള്ള കൊവിഡ് 19 വാക്സിനുകളുടെയെല്ലാം 1, 2, 3 ഘട്ട ക്ലിനിക്കൽ പരീക്ഷണഫലങ്ങള്‍ കാത്തിരിക്കുകയാണെന്നും ഈ വിവരങ്ങള്‍ ലഭ്യമായ ശേഷം അടിയന്തരാവശ്യങ്ങള്‍ക്ക് വാക്സിൻ വിതരണം ചെയ്യാൻ അനുമതി കൊടുക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്