ആപ്പ്ജില്ല

വാഗമൺ സിമി ക്യാംപ്: ശിക്ഷ ഇന്ന്

കേസിൽ 4 മലയാളികള്‍ ഉള്‍പ്പെടെ 18 പേര്‍ കുറ്റക്കാര്‍

Samayam Malayalam 15 May 2018, 8:39 am
വാഗമൺ: തീവ്രവാദ പരിശീലനക്കേസിൽ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ 18 പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. നാല് മലയാളികളുള്‍പ്പെടെ 18 പ്രതികള്‍ കുറ്റക്കാരാണെന്ന് ഇന്നലെയാണ് എൻഐഎ കോടതി വിധിച്ചത്. തെളിവുകളുടെ അഭാവത്തിൽ 17 പേരെ കോടതി വെറുതെ വിട്ടിരുന്നു.
Samayam Malayalam simi-camp


സിമി നിരോധനത്തിനും ഇന്ത്യൻ മുജാഹിദ്ദീൻ രൂപീകരണത്തിനും ശേഷമുള്ള ഏറ്റവും പ്രധാന തീവ്രവാദപരിശീലനമായിരുന്നു 2007ൽ കോട്ടയം ജില്ലയിലെ വാഗമണിൽ മൂന്നു ദിവസം നടന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാൽപതോളം പേരാണ് ആയുധപരിശീലനം ഉള്‍പ്പെടെയുള്ളവയ്ക്കായി വാഗമണിൽ എത്തിയത്. ഇവിടെ ഇവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയ ഈരാറ്റുപേട്ട സ്വദേശികളായ ശിബിലി, ശാദുലി എന്നിവരാണ് ഒന്നും നാലും പ്രതികള്‍.

പ്രതികള്‍ക്കെതിരെ യുഎപിഎ, സ്ഫോടകവസ്തു നിരോധനനിയമം, ഗൂഢാലോചന എന്നിവയ്ക്ക് തെളിവുകളുണ്ട്. അതേസമയം, മറ്റു തീവ്രവാദക്കേസുകളിലും അറസ്റ്റിലായ പ്രതികളിൽ ഭൂരിഭാഗവും കേരളത്തിന് പുറത്തെ ജയിലുകളിലാണ്. ജയിലുകളിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് പ്രതികള്‍ വിധി കേട്ടത്.

ഡൽഹി, അഹമ്മദാബാദ്, സൂറത്ത്, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന തീവ്രവാദകേസുകളിലെ പ്രതികളിൽ നിന്നാണ് വാഗമൺ ക്യാംപിനെക്കുറിച്ച് വിവരം ലഭിച്ചത്. എൻഐഎ അന്വേഷിച്ച് കുറ്റപത്രം കൊടുത്ത കേസിലാണ് പത്തുവര്‍ഷത്തിനു ശേഷം വിധി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്