ചെന്നൈ: നടന് സൂര്യയ്ക്കെതിരെ വണ്ണിയാര്‍ സമുദായ നേതാക്കള്‍. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത് സൂര്യ നിര്‍മിച്ച് അഭിനയിച്ച ജയ് ഭീം എന്ന ചിത്രത്തിനെതിരെയാണ് വണ്ണിയാര്‍ സമുദായം രംഗത്തെത്തിയത്. ചിത്രത്തിലൂടെ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചെന്നാണ് ആരോപണം. Also Read: കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന വീട് തകര്‍ന്നു വീണു; കുടുങ്ങി കിടന്ന ഒമ്പതു പേരെ രക്ഷപെടുത്തി
സൂര്യ, ജ്യോതിക, സംവിധായകന് ടി ജെ ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വണ്ണിയാര്‍ സമുദായം വക്കീല്‍ നോട്ടീസ് അയച്ചു. ജയ് ഭീം എന്ന ചിത്രത്തിലൂടെ വണ്ണിയാര്‍ സമുദായത്തിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
വണ്ണിയാര്‍ സമുദായ നേതാവിന്റെ പേര് ചിത്രത്തിനലെ വില്ലന്‍ കഥാപാത്രത്തിന് ഉപയോഗിച്ചെന്നും ഇതിലൂടെ വണ്ണിയാര്‍ സമുദായത്തെ അപമാനിച്ചുവെന്നും വണ്ണിയാര്‍ സമുദായ നേതാവ് അരുള്‍മൊഴി പറഞ്ഞു. മാപ്പ് പറയുകയും നഷ്ടപരിഹാരം നല്കാതിരുന്നാല് സൂര്യയെ റോഡില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നും സൂര്യയുടെ ഒരു സിനിമ പോലും തീയറ്ററില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും അരുള്‍മൊഴി വ്യക്തമാക്കി. പരസ്യമായി സൂര്യയെ ചവിട്ടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പട്ടാണി മക്കല്‍ കച്ചി പറഞ്ഞു.
Also Read: ഗോവ ബിജെപിയെ കൈവിടുമോ? നേതാവും നൂറു കണക്കിന് പ്രവർത്തകരും പാർട്ടിവിടുന്നു; ചുവടുറപ്പിക്കാൻ ആം ആദ്മി
അതേസമയം, ഈ വാദങ്ങളെയെല്ലാം നിഷേധിച്ചു കൊണ്ട് സൂര്യ പ്രസ്താവന ഇറക്കി. 'ഒരു സഹജീവിയുടെ ജീവിതത്തിന്റെ ഉയര്‍ച്ച ഉറപ്പാക്കാന്‍ ഞാന്‍ എന്റെ ഭാഗം ചെയ്യുന്നു. രാജ്യത്തെ എല്ലാ ഭാഗങ്ങളിലുമുള്ള ആളുകളില്‍ നിന്നും എനിക്ക് പിന്തുണയുണ്ട്. വെറുമൊരു പരസ്യത്തിനായി ആരെയും അപകീര്‍ത്തിപ്പെടുത്തേണ്ടതില്ല. സാമൂഹിക സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി നമ്മുടെ സ്വന്തം വഴികളില്‍ പോരാടാം', സൂര്യ പറഞ്ഞു.
സൂര്യ, ജ്യോതിക, സംവിധായകന് ടി ജെ ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വണ്ണിയാര്‍ സമുദായം വക്കീല്‍ നോട്ടീസ് അയച്ചു. ജയ് ഭീം എന്ന ചിത്രത്തിലൂടെ വണ്ണിയാര്‍ സമുദായത്തിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
വണ്ണിയാര്‍ സമുദായ നേതാവിന്റെ പേര് ചിത്രത്തിനലെ വില്ലന്‍ കഥാപാത്രത്തിന് ഉപയോഗിച്ചെന്നും ഇതിലൂടെ വണ്ണിയാര്‍ സമുദായത്തെ അപമാനിച്ചുവെന്നും വണ്ണിയാര്‍ സമുദായ നേതാവ് അരുള്‍മൊഴി പറഞ്ഞു. മാപ്പ് പറയുകയും നഷ്ടപരിഹാരം നല്കാതിരുന്നാല് സൂര്യയെ റോഡില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നും സൂര്യയുടെ ഒരു സിനിമ പോലും തീയറ്ററില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും അരുള്‍മൊഴി വ്യക്തമാക്കി. പരസ്യമായി സൂര്യയെ ചവിട്ടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പട്ടാണി മക്കല്‍ കച്ചി പറഞ്ഞു.
Also Read: ഗോവ ബിജെപിയെ കൈവിടുമോ? നേതാവും നൂറു കണക്കിന് പ്രവർത്തകരും പാർട്ടിവിടുന്നു; ചുവടുറപ്പിക്കാൻ ആം ആദ്മി
അതേസമയം, ഈ വാദങ്ങളെയെല്ലാം നിഷേധിച്ചു കൊണ്ട് സൂര്യ പ്രസ്താവന ഇറക്കി. 'ഒരു സഹജീവിയുടെ ജീവിതത്തിന്റെ ഉയര്‍ച്ച ഉറപ്പാക്കാന്‍ ഞാന്‍ എന്റെ ഭാഗം ചെയ്യുന്നു. രാജ്യത്തെ എല്ലാ ഭാഗങ്ങളിലുമുള്ള ആളുകളില്‍ നിന്നും എനിക്ക് പിന്തുണയുണ്ട്. വെറുമൊരു പരസ്യത്തിനായി ആരെയും അപകീര്‍ത്തിപ്പെടുത്തേണ്ടതില്ല. സാമൂഹിക സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി നമ്മുടെ സ്വന്തം വഴികളില്‍ പോരാടാം', സൂര്യ പറഞ്ഞു.